മലയാറ്റൂരിൽ പെസഹ ആചരിച്ചു

കാലടി
മലയാറ്റൂർ കുരിശുമുടിയിൽ പെസഹ തിരുക്കര്‍മങ്ങള്‍ നടന്നു. കുരിശുമുടിയില്‍ രാവിലെ കാൽകഴുകല്‍ ശുശ്രൂഷയും കുര്‍ബാനയും ആരാധനയും ഉണ്ടായി. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസ് വടക്കന്‍ കാര്‍മികനായി. സെന്റ് തോമസ് പള്ളിയില്‍ (താഴത്തെ പള്ളി) നടന്ന കാൽകഴുകല്‍ ശുശ്രൂഷ, കുര്‍ബാന എന്നിവയ്ക്ക് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കാര്‍മികനായി. തുടര്‍ന്ന് ആരാധന നടത്തി. കാൽകഴുകല്‍ ശുശ്രൂഷ, പൊതു ആരാധന, പെസഹ അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവയുണ്ടായി.
ദുഃഖവെള്ളി പകൽ മൂന്നിന് കുരിശുമുടി അടിവാരത്തേക്ക് വിലാപയാത്ര നടക്കും. തീര്‍ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈദ്യസഹായം നല്‍കുന്നതിന് അടിവാരത്തും കുരിശുമുടിയിലും മുഴുവന്‍സമയവും ആരോഗ്യവിഭാഗത്തിന്റെ സേവനമുണ്ട്. പ്രദേശത്ത് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മണപ്പാട്ടുചിറയിലും പുഴയിലും തീര്‍ഥാടകര്‍ ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സൂചനാബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. 750 പൊലീസുകാരെ ക്രമസമാധാനപാലനത്തിനായി നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങൾ വൺവേ പാലിക്കണം.
0 comments