123 കുടുംബങ്ങൾക്കൂകൂടി വീട്

കൽപ്പറ്റ പരൂർകുന്ന് പുനരധിവാസ മേഖലയിൽ 123 പട്ടികവർഗ കുടുംബങ്ങൾക്ക് വീടിന്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ 22ന് കൈമാറും. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിലാണ് മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുന്നത്. നേരത്തെ നിർമാണം പൂർത്തീകരിച്ച പുനരധിവാസ പദ്ധതിയിൽ 1.42 കോടി രൂപ വിനിയോഗിച്ച് വൈദ്യുതിയും വെള്ളവും എത്തിച്ചാണ് വീട് നൽകുന്നത്. മേപ്പാടി, മുട്ടിൽ, മൂപ്പൈനാട് പഞ്ചായത്തുകളിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് 10 സെന്റിലാണ് വീട് നിർമിച്ചുനൽകുന്നത്. ആറ്‌ലക്ഷം രൂപ ചെലവിലാണ് വീട് ഒരുക്കിയത്. 480 സ്‌ക്വയർ ഫീറ്റിൽ രണ്ട് ബെഡ്‌റൂം, ഒരു ഹാൾ, അടുക്കള, ശുചിമുറി, വരാന്ത എന്നിവയാണുള്ളത്. 41.50 ലക്ഷം രൂപ വിനിയോഗിച്ചാണ് വൈദ്യുതി കണക്ഷനെത്തിച്ചത്. 1.04 കോടി ഉപയോഗിച്ച് കേരള ജല അതോറിറ്റി മുഖേന വീടുകളിലേക്ക് കുടിവെള്ളമെത്തിച്ചു. എല്ലാ കുടുംബങ്ങൾക്കും 500 ലിറ്ററിന്റെ ന്റ വാട്ടർ ടാങ്ക് അനുവദിക്കും. 10 ലക്ഷം രൂപ ചെലവിലാണിത്. വായനശാല, സാമൂഹിക പഠനമുറി എന്നിവ നിർമിക്കാനും നടപടി തുടങ്ങി. പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട 42 വീടുകളുടെ നിർമാണ ദ്രുതഗതിയിൽ പൂർത്തിയാകുന്നുണ്ട്. പ്രദേശത്തേക്കുള്ള റോഡിന്റെ നിർമാണത്തിന് പൊതുമരാമത്ത് വിഭാഗം അടങ്കൽ തയ്യാറാക്കുന്നുണ്ട്.
0 comments