ഭീകരവാദത്തിനെതിരെ സിപിഐ എം ജനസദസ്സ്
ഉയരട്ടെ മാനവികത

സ്വന്തം ലേഖകൻ കൽപ്പറ്റ പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരെ മാനവികതയുടെ സന്ദേശമുയർത്തി സിപിഐ എം ജനസദസ്സുകൾ. ഭീകരവാദത്തിനെതിരെ സങ്കുചിത താൽപ്പര്യങ്ങളില്ലാത്ത പോരാട്ടമാണ് അനിവാര്യമെന്ന് സദസ്സുകൾ ഓർമപ്പെടുത്തി. കൂടുതൽ മതനിരപേക്ഷ സമീപനം സ്വീകരിക്കണമെന്നും കശ്‌മീരിന്റെ സ്വയംഭരണാവകാശം അംഗീകരിക്കണമെന്നും ജനസദസ്സുകൾ ആവശ്യപ്പെട്ടു. എട്ട് ഏരിയാ കേന്ദ്രങ്ങളിൽ നടത്തിയ പരിപാടികളിൽ നൂറകണക്കിനാളുകൾ പങ്കെടുത്തു. കൽപ്പറ്റയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്‌ഘാടനം ചെയ്‌തു. പി ആർ നിർമല അധ്യക്ഷയായി. വി ഹാരിസ്, കെ സുഗതൻ, ടി ജി ബീന, കെ കെ സഹദ്, പി കെ അബു, സി ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. കെ എം ഫ്രാൻസിസ് സ്വാഗതവും സി കെ ശിവരാമൻ നന്ദിയും പറഞ്ഞു. മീനങ്ങാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സി അസൈനാർ അധ്യക്ഷനായി. പി വാസുദേവൻ സംസാരിച്ചു. എൻ പി കുഞ്ഞുമോൾ സ്വാഗതവും കെ ഷമീർ നന്ദിയും പറഞ്ഞു. വൈത്തിരി ഏരിയാതല പരിപാടി അച്ചൂരാനം ആറാംമൈലിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു. എൻ സി പ്രസാദ് അധ്യക്ഷനായി. എം സെയ്‌ദ്, ജോബിസൺ ജെയിംസ് എന്നിവർ സംസാരിച്ചു. വി യൂസഫ് സ്വാഗതവും കെ ജറീഷ് നന്ദിയും പറഞ്ഞു. പുൽപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം രുഗ്മിണി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സജി മാത്യു അധ്യക്ഷനായി. എം എസ് സുരേഷ് ബാബു, കെ വി ജോബി, സി പി വിൻസെന്റ്, കെ പി ഗിരീഷ് എന്നിവർ സംസാരിച്ചു. ബൈജു നമ്പിക്കൊല്ലി സ്വാഗതവും പി എ മുഹമ്മദ് നന്ദിയും പറഞ്ഞു. മാനന്തവാടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ ഉദ്‌ഘാടനംചെയ്‌തു. ടി കെ പുഷ്പൻ അധ്യക്ഷനായി. പി ടി ബിജു, എം റജീഷ്, കെ എം അബ്ദുൽ ആസിഫ്, കെ സൈനബ, കെ ടി വിനു, ഗോകുൽ ഗോപിനാഥ്, കെ വി ജുബൈർ എന്നിവർ സംസാരിച്ചു. പനമരത്ത് ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ പി ഷിജു അധ്യക്ഷനായി. എ ജോണി, പി സി വത്സല, പി കെ ബാലസുബ്രഹ്മണ്യൻ, എം കെ സുധാകരൻ എന്നിവർ സംസാരിച്ചു. കോട്ടത്തറ ഏരിയാതല സദസ്സ് കമ്പളക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മധു ഉദ്‌ഘാടനംചെയ്‌തു. വി എൻ ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. പി ജി സജേഷ്, യു വേണുഗോപാൽ, ഷെജിൻ ജോസ്, ഇ മനോജ് ബാബു, കെ ജംഷീദ് എന്നിവർ സംസാരിച്ചു. പി എം നാസർ സ്വാഗതവും എം എം ഷൈജൽ നന്ദിയും പറഞ്ഞു. ബത്തേരിയിൽ സി എസ് ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്തു. ടി കെ രമേശ് അധ്യക്ഷനായി. വി വി ബേബി, പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി ആർ ജയപ്രകാശ് സ്വാഗതവും കെ വൈ നിധിൻ നന്ദിയും പറഞ്ഞു.
0 comments