Deshabhimani

സംസ്ഥാന പട്ടയമേള 8ന്

ജില്ലയിൽ 9,000 പട്ടയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Apr 26, 2025, 03:00 AM | 1 min read

പാലക്കാട്‌

മെയ്‌ എട്ടിന്‌ നടക്കുന്ന സംസ്ഥാന പട്ടയവിതരണ മേളയുടെ ഭാഗമായി ജില്ലയിൽ 9,000 പട്ടയം വിതരണം ചെയ്യും. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പട്ടയം നൽകുന്നത്‌ ജില്ലയിലാണ്‌. കോട്ടമൈാനത്ത്‌ പകൽ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ 20 കൗണ്ടറുകൾ ഒരുക്കും. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന പട്ടയ വിതരണ മേളയുടെ ഉദ്‌ഘാടനമാണ്‌ ജില്ലയിൽ നടക്കുക. സംസ്ഥാനത്താകെ 30,000 പട്ടയം അന്ന്‌ വിതരണം ചെയ്യും. ഭൂപതിവ്‌ ചട്ടപ്രകാരം (ലാൻഡ്‌ അസൈൻമെന്റ്‌ ആക്ട്‌) താലൂക്കുകളിൽ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം: പാലക്കാട്‌–-12, ചിറ്റൂർ–-50, ആലത്തൂർ–-3, ഒറ്റപ്പാലം –-‌5, പട്ടാമ്പി–-22–-മിച്ചഭൂമി പട്ടയം–-309, മണ്ണാർക്കാട്‌–-52, അട്ടപ്പാടി–-3.- ‌‌‌കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം വിവിധ ലാൻഡ്‌ ട്രിബ്യൂണൽ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം: പട്ടാമ്പി–-1084, ഒറ്റപ്പാലം–-395, പാലക്കാട്‌–-3324, അട്ടപ്പാടി–-1414, ദേവസ്വം ലാൻഡ്‌ ട്രിബ്യൂണൽ–-2151 എന്നിങ്ങനെയുമാണ്‌ പട്ടയ വിതരണം.


സംഘാടക സമിതിയായി

പാലക്കാട്‌

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മെയ്‌ എട്ടിന്‌ നടക്കുന്ന സംസ്ഥാന പട്ടയമേളയ്‌ക്ക്‌ സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ മന്ത്രി കെ കൃഷ്ണൻകുട്ടിയും കൺവീനർ കലക്ടർ ജി പ്രിയങ്കയുമാണ്. ഏകോപന സമിതി ചുമതല ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേംരാജിനായിരിക്കും. ഒമ്പത്‌ സബ് കമ്മിറ്റികളും രൂപീകരിച്ചു. യോഗത്തിൽ കെ ബാബു എംഎൽഎ അധ്യക്ഷനായി. കലക്ടർ ജി പ്രിയങ്ക, സബ് കലക്ടർ മിഥുൻ പ്രേംരാജ്, എഡിഎം കെ മണികണഠൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home