കശ്മീരിൽ വിനോദയാത്ര പോയ പാലക്കാട്ടുകാർ സുരക്ഷിതർ

പാലക്കാട്ട് നിന്ന് വിനോദയാത്രപോയ സംഘം കശ്മീരിൽ
പാലക്കാട്
കശ്മീർ പഹൽഗാമിൽ ബൈസരൻ വാലിയിൽ ഭീകരാക്രമണം നടക്കുമ്പോൾ പ്രദേശത്ത് ഉണ്ടായിരുന്ന പാലക്കാട് നിന്ന് വിനോദയാത്ര പോയവർ സുരക്ഷിതർ. സിപിഐ എം പാലക്കാട് ഏരിയ കമ്മിറ്റി അംഗം ജിഞ്ചു ജോസ് ഉൾപ്പെടുന്ന ൨൭ അംഗ അഭിഭാഷക കുടുംബങ്ങളുടെ സംഘം നിലവിൽ ശ്രീനഗറിൽ സുരക്ഷിതരാണ്. ശനിയാഴ്ച ഇവർ കേരളത്തിലേക്ക് മടങ്ങും. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി മുഖേനയാണ് കശ്മീർ യാത്ര ക്രമീകരിച്ചത്. പഹൽഗാം ഒഴികെ മറ്റ് പ്രദേശങ്ങളിലൊന്നും യാത്രാനിരോധനം ഇല്ല. കനത്ത സുരക്ഷയാണ് സൈന്യം നിലവിൽ സഞ്ചാരികൾക്ക് നൽകുന്നതെന്നും കശ്മീരിന്റെ നിയന്ത്രണം പൂർണമായും സൈന്യം ഏറ്റെടുത്തതായും അറിയാൻ സാധിച്ചെന്ന് ജിഞ്ചു പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽനിന്ന് തലനാരിഴയ്‌ക്കാണ് ജിഞ്ചു ഉൾപ്പെട്ട സംഘം രക്ഷപ്പെട്ടത്. മുൻ ഗവ. പ്ലീഡർ സി ജി ഹരിദാസും കുടുംബവും ഉൾപ്പെടുന്ന ൨൯ അംഗ സംഘം ബുധനാഴ്ച നെടുമ്പാശേരിയിൽ ഇറങ്ങി. ഹരിദാസ് രാത്രിയോടെ പൊൽപ്പുള്ളിയിലെ വീട്ടിലെത്തി. ഭീകരാക്രമണം നടന്ന ബൈസരൻ വാലിക്ക് പത്ത് കിലോമീറ്റർ അകലെ ഇവർ എത്തിയിരുന്നു. ആക്രമണ വിവരം അറിയിച്ച് സുരക്ഷാസേന ഇവരെ ശ്രീനഗറിലേക്ക് തിരിച്ചയച്ചു. 19ന് വൈകിട്ടാണ് സംഘം കശ്‌മീരിലേക്ക് പോയത്. ഹരിദാസിനൊപ്പം ഭാര്യ അനിത പി ബോസും മകൾ കൃഷ്ണയുമുണ്ട്.
0 comments