Deshabhimani

സ്വപ്‌നങ്ങളിലേക്ക്‌ ജാലകം തുറന്ന്‌

vijayikkanumokke aagraham

അരീപ്പറമ്പ്‌ ജനകീയ ആരോഗ്യകേന്ദ്രം

വെബ് ഡെസ്ക്

Published on Apr 23, 2025, 03:33 AM | 2 min read

ഗവ. മത്സര പരീക്ഷകൾക്ക് പങ്കെടുക്കാനും വിജയിക്കാനുമൊക്കെ ആഗ്രഹം ഉണ്ട്‌. പക്ഷേ, വലിയ ഫീസ് മുടക്കി കോച്ചിങ്ങിന്‌ പോകാൻ പറ്റാത്തവരല്ലേ... ഞങ്ങൾക്കൊക്കെ ഈ അവസരം ഉപകാരപ്രദമാണ്‌’’ അരീപ്പറമ്പ്‌ ഗവ. ഹൈസ്‌കൂളിലെ ഏഴാംക്ലാസ്‌ വിദ്യാർഥി മരിയ അന്ന രജിന്റെ വാക്കുകളിൽ നിറയെ പ്രതീക്ഷയാണ്‌. കുട്ടികൾ സ്വപ്‌നം കണ്ട ജോലി, അതുറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ മണർകാട്‌ പഞ്ചായത്ത്‌. സാധാരണക്കാരായ മണർകാട്ടെ കുട്ടികൾക്കും സിവിൽ സർവീസ് അടക്കമുള്ള സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാനുള്ള അവസരമാണ്‌ പഞ്ചായത്ത്‌ ഒരുക്കുന്നത്‌. പരിശീലനത്തിനും മറ്റുമുള്ള ഉയർന്ന ഫീസ് വിദ്യാർഥികളെ ആഗ്രഹങ്ങളിൽനിന്ന്‌ പിന്തിരിപ്പിക്കരുതെന്ന ലക്ഷ്യത്തോടെയാണ്‌ ആദ്യഘട്ടമെന്ന നിലയിൽ സൗജന്യ സിവിൽ സർവീസ് കോച്ചിങ്‌ സംഘടിപ്പിക്കുന്നത്‌. പഞ്ചായത്തിന്റെ കനവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ സൗജന്യ പരിശീലനം. പഞ്ചായത്തിലെ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ അതത്‌ സ്‌കൂളുകളിലും പഞ്ചായത്തിൽ താമസക്കാരായ, എന്നാൽ പുറത്തുള്ള സ്‌കൂളുകളിൽ പഠിക്കുന്നവർക്ക്‌ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിലുമാണ്‌ പരിശീലനം. പൊതുപരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക്‌ അടിസ്ഥാന പരിശീലനം നൽകും. ഏഴാംക്ലാസ് മുതൽ 12–-ാം ക്ലാസ് വരെ പരിശീലനം ഉറപ്പാക്കും. ഞായറാഴ്‌ചകളിൽ പകൽ രണ്ടുമുതൽ അഞ്ചുവരെ വിദഗ്‌ധരുടെ നേതൃത്വത്തിലാണ്‌ പരിശീലനം. ഇത്തരത്തിൽ സ്വപ്‌നങ്ങൾക്ക്‌ നിറംപകർന്ന്‌ വികസനപ്പടവുകൾ കയറുകയാണ്‌ മണർകാട്‌. മാറ്റത്തിന്റെ പാത വർഷങ്ങളായി വികസന പ്രവർത്തനങ്ങൾ നടക്കാതിരുന്ന മണർകാട് പ്രാഥമിക ആരോഗ്യകേന്ദ്രം, കുടുംബരോഗ്യ കേന്ദ്രമായി നല്ലനിലയിൽ പ്രവർത്തിക്കുന്നു. അരീപ്പറമ്പ്, പറമ്പുകര എന്നിവിടങ്ങളിൽ സബ് സെന്ററുകളും നിർമിച്ചു. പ്രദേശത്ത് തരിശായി കിടന്ന 300 ഏക്കറിൽ നെൽകൃഷി, വനിതകൾക്കായി ഫിറ്റ്നസ് സെന്റർ, കണിയാംകുന്ന് എൽപി സ്കൂൾ, മണർകാട് യുപി സ്കൂളുകൾക്ക് പുതിയ പാചകപ്പുരകൾ, ആധുനിക സ്കൂൾ കെട്ടിടം എന്നിവ നിർമിച്ചു. വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകളും യാത്രകളും സംഘടിപ്പിച്ചു. ശുചീകരണത്തിനായി ജീ ബിനുകൾ വിതരണം ചെയ്യുകയും മനോഹരം മണർകാടിന്റെ ഭാഗമായി സ്കൂളുകളിൽ വേസ്റ്റ് ബിനുകൾ സ്ഥാപിക്കുകയും ചെയ്‌തു. ലഹരിക്കെതിരെ 
 ബദൽ
 സാമൂഹ്യമാധ്യമങ്ങളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തെയും ചുറ്റുപാടുകളെയും മനസിലാക്കി ലഹരിക്ക് അടിമപ്പെടാത്ത സമൂഹത്തെ സ്‌പോട്സിലൂടെയും വ്യായാമത്തിലൂടെയും സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം. എല്ലാവർക്കും ഒരുമിച്ച് ഒരിടം എന്ന ആശയവുമായി നടപ്പാത, ഓപ്പൺസ്റ്റേജ്, പാർക്ക്, കളിസ്ഥലങ്ങൾ ഓപ്പൺ ജിം തുടങ്ങിയവ നിർമിച്ചാണ്‌ ലഹരിക്കെതിരെ പോരാട്ടം നടത്തുക. പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ 2025–- 26 സാമ്പത്തിക വർഷത്തിൽ പദ്ധതികൾ പൂർത്തീകരിക്കുമെന്ന് പ്രസിഡന്റ്‌ കെ സി ബിജു അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home