Deshabhimani

കർഷക ഭൂമി ഉയിർത്ത നീണ്ടൂർ

‘pathinettaamathe vayasil nelkrishiyilekku irangiyathaa, ikkaalamathrayum krishiyaanu’ jeevan.

നീണ്ടൂരിലെ നെൽപ്പാടം

വെബ് ഡെസ്ക്

Published on Apr 24, 2025, 02:19 AM | 2 min read

‘പതിനെട്ടാമത്തെ വയസിൽ നെൽകൃഷിയിലേക്ക് ഇറങ്ങിയതാ, ഇക്കാലമത്രയും കൃഷിയാണ്‌ ജീവൻ. 82 ശതമാനം സബ്സിഡിയിലാണ്‌ നെൽവിത്തുകൾ ലഭിച്ചത്. മഴക്കാലത്ത് മടപൊട്ടി ദുരിതത്തിലായപ്പോഴും പഞ്ചായത്ത് ഒപ്പം നിന്നത് മറക്കില്ല’’. നീണ്ടൂരിലെ നെൽകർഷകൻ ജോസഫ് കുര്യാക്കോസിന്റെ വാക്കുകളിലുണ്ട്‌ പഞ്ചായത്തിന്റെ കർഷകരോടുള്ള കരുതൽ. നെൽവിത്തിന്‌ സബ്സിഡി മുതൽ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയാണ് നീണ്ടൂർ പഞ്ചായത്ത്‌ കർഷകരെ ചേർത്ത് നിർത്തുന്നത്. അപ്പർ കുട്ടനാടൻ മേഖലയുടെ തുടക്കം നീണ്ടൂരിൽ നിന്നാണ്. ഭൂമി ഭൂരിഭാഗവും പാടമാണ്, 75 ശതമാനം കർഷകരും. കാർഷികമേഖലയുടെ അഭിവൃദ്ധിയ്ക്കാണ് ഇവിടെ പ്രാധാന്യം. വികസനം ലക്ഷ്യം മൃഗസംരക്ഷണ മേഖലകളിലെ വികസനം, റോഡുകളുടെ നവീകരണം, പാർപ്പിടം, കുടിവെള്ളം, മാലിന്യമുക്ത ഗ്രാമം, ദാരിദ്ര ലഘൂകരണം, സാമൂഹ്യക്ഷേമം, ദുരന്തനിവാരണം എന്നിവയിൽ മികച്ചനേട്ടം കൈവരിക്കാനായി. തരിശുഭൂമികൾ കൃഷിയോഗ്യമാക്കി, തൈകളും ജൈവവളവും സൗജന്യമായി നൽകി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കുടുംബശ്രീ തൊഴിലുറപ്പ് ജെഎൽജി പ്രവർത്തകരുടെ നേതൃത്വത്തിൽ 20 ഹെക്ടറോളം തരിശുഭൂമിയിൽ കൃഷിചെയ്ത് വിളവെടുത്തു. മൃഗസംരക്ഷണ ക്ഷീരോൽപാദന മേഖലയുടെ പുരോഗതിയ്ക്കായി മുട്ടക്കോഴി, പോത്തുകുട്ടി, ആട്, പശുക്കൾ എന്നിവ വിതരണംചെയ്തു. നിരവധി സംരംഭങ്ങൾ ആരംഭിക്കാനായി. 186 സംരംഭങ്ങൾ നിലവിലുണ്ട്‌. കേരഗ്രാമം, തേൻഗ്രാമം, ഒരുനെല്ലും ഒരുമീനും പദ്ധതി, ആസാംവാള, കരിമീൻ, തിലോപ്പിയ തുടങ്ങിയ മത്സ്യകൃഷി, കുടുംബാരോഗ്യ കേന്ദ്രത്തിൽ സിവേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌, ജലജീവൻ മിഷൻ പദ്ധതി, ഭിന്നശേഷി, വയോജന സൗഹൃദപദ്ധതികൾ നടപ്പാക്കി. ഭിന്നശേഷിക്കാർക്കായി സ്കോളർഷിപ്പ്, കലാമേള, വീട് അറ്റകുറ്റപ്പണി, പഠനോപകരണങ്ങൾ, കോക്ലിയർ മെയിന്റനൻസിനുള്ള തുക കൈമാറൽ, വയോജന സഹായ ഉപകരണങ്ങൾ എന്നിവ നൽകി. യുവജനങ്ങൾക്കായി തൃക്കേൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇൻഡോർ ഷട്ടിൽ കോർട്ട്, തൃക്കേൽ സ്റ്റേഡിയം, ഉത്തരവാദിത്ത ടൂറിസം മേഖലയുടെ ഭാഗമായി കൈപ്പുഴക്കാറ്റ്, പുഞ്ചവയൽക്കാറ്റ്, മാക്കിൽ പാലവും വയലും, ആയിരവേലി പാടം പ്രദേശങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സൗന്ദര്യവൽക്കരിച്ചു. ജനമേറ്റെടുത്ത മാറ്റം സമസ്ത മേഖലയിലെയും വികസനം ലക്ഷ്യമാക്കി ആവിഷ്കരിച്ച പദ്ധതികൾ ജനങ്ങൾ ഏറ്റെടുത്തു. നിരവധി പുരസ്കാരങ്ങളും തേടിയെത്തി. ആർദ്രകേരളം ജില്ലയിൽ രണ്ടാംസ്ഥാനം, സംസ്ഥാനത്തെ മികച്ച അങ്കണവാടി, മാലിന്യമുക്തഗ്രാമം, ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അംഗീകാരം, കയർ ഭൂവസ്ത്ര വിതാനം പ്രോജക്ട് ഒന്നാംസ്ഥാനം, ടി ബി മുക്തം, കേരഗ്രാമം പദ്ധതിക്ക് അംഗീകാരം, കായകൽപം അവാർഡ് തുടങ്ങിയവ ലഭിച്ചു. നാടിന്റെ പുരോഗതിക്കായുള്ള ക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രദീപ് പറഞ്ഞു.v



deshabhimani section

Related News

View More
0 comments
Sort by

Home