Deshabhimani

തുരങ്കംമുതൽ 
ഡെസ്റ്റിനേഷൻ വെഡിങ‍്‍വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 27, 2025, 12:28 AM | 1 min read

കോട്ടയം തുരങ്കവും പാലങ്ങളുമെല്ലാം കടന്ന്‌ ഡെസ്‌റ്റിനേഷൻ വെഡിങ്‌ വരെ എത്തിനിൽക്കുന്ന നവകേരളത്തിന്റെ വികസനവഴികളിലൂടെയുള്ള യാത്രയാണ്‌ എന്റെ കേരളം പ്രദർശന വിപണനമേളയുടെ ആദ്യഘട്ടം. മാറ്റത്തിന്റെ, മുന്നേറ്റത്തിന്റെ ചരിത്രംകുറിക്കുന്ന വൈവിധ്യമാർന്ന ഏഴ് പവിലിയനുകൾ. വെള്ളച്ചാട്ടത്തിലൂടെ കടക്കുന്ന അനുഭവം ഉളവാക്കുന്ന കിഫ്‌ബി പവിലിയനാണ്‌ മേളയുടെ ആദ്യആകർഷണം. 17അടി പൊക്കത്തിലാണ്‌ നിർമാണം. തുരങ്ക മാതൃകയിൽ കിഫ്‌ബി ഫണ്ട്‌ ചെയ്തിരിക്കുന്ന പ്രൊജക്ടുകളുടെ ദൃശ്യവിഷ്കാരമാണ്. ഇതോടൊപ്പം ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലെ എംഎൽഎമാരുടെ പ്രൊജക്ടുകൾ വിശദീകരിക്കുന്ന ഡിസ്‌പ്ലേ കിയോസ്‌ക്കുകളുമുണ്ട്‌. ക്ഷേമപെൻഷൻ മുതൽ ലൈഫ്മിഷൻ പദ്ധതിവരെ -സർക്കാർ നടപ്പാക്കിയ പദ്ധതികളേപ്പറ്റിയുള്ള വിശദാംശങ്ങളാണ്‌ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തീം പവലിയനിലുള്ളത്‌. സർക്കാരിന്റെ പ്രധാനപ്പെട്ട നിമിഷങ്ങൾ ഉൾക്കൊള്ളുന്ന ഫോട്ടോവാൾ, ഫോട്ടോ പോയിന്റ്‌, ലഹരിക്കെതിരെ ഒരുമിനിറ്റ്‌ സമയമെടുക്കുന്ന ഡിജിറ്റൽ ഗെയിം, കാർഷികം–- ആരോഗ്യം–- പട്ടയം–- നവകേരളം–-വിദ്യാഭ്യാസം–-വ്യവസായം എന്നിവയെ ഉൾക്കൊള്ളിച്ച ഡിജിറ്റൽ പോയിന്റ്‌ എന്നിവയാണ്‌ ഇവിടത്തെ ആകർഷണം. പൊതുമരാമത്ത് വകുപ്പിന്റെ വികസനപ്പാലം കടന്ന്‌ ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ വെഡിങ്ങിന്റെ ആവിഷ്കരണത്തിലേക്ക്‌ എത്താം. വകുപ്പിന്റെ കീഴിൽ പണി പൂർത്തികരിച്ച പദ്ധതികളുടെ പ്രദർശനവുമുണ്ട്‌. കേരളത്തിന്റെ സംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിച്ച്‌ ഓലമേഞ്ഞ വീട്ടിലിരുന്നുള്ള കളിമൺപാത്ര നിർമാണവും ആകർഷകമാണ്‌. മിനി തിയേറ്ററും മേളയുടെ ഭാഗമാണ്‌. കായികവകുപ്പിന്റെ ഫിറ്റ്നസ് സോണും ഹെൽത്ത്‌ സോണും കൃഷിവകുപ്പിന്റെയും സ്‌റ്റാർട്ടപ്പ്‌ മിഷന്റെയുമെല്ലാം വിശദാംശങ്ങളും തീം പവലിയനിൽ അറിയാനാകും.



deshabhimani section

Related News

View More
0 comments
Sort by

Home