Deshabhimani

ഷാരൂഖ് പറഞ്ഞതുപോലെയല്ല, മത്സരിക്കുന്നത് ലോകത്തിലെ തന്നെ മികച്ച സിനിമകളോട്, ഓസ്കാറിൽ എത്തിപ്പെടുന്നത് കഠിനം: ആമിർ ഖാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 05:20 PM | 0 min read

മുംബൈ> ഓസ്‌കാറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യൻ സിനിമകൾ നാമനിർദ്ദേശം ചെയ്യപ്പെടാത്തത് ഷാരൂഖ് ഖാൻ പറഞ്ഞതുപോലെ, ഇന്ത്യൻ സിനിമകൾ കൊമേഴ്സ്യൽ ആയതുകൊണ്ടല്ലെന്ന് നടൻ ആമിർ ഖാൻ. നമ്മൾ മത്സരിക്കുന്നത് ലോകത്തിലെ തന്നെ മികച്ച സിനിമകളോടാണെന്നും ഇതൊരു വലിയ കടമ്പയാണെന്നും അദ്ദേഹം പറഞ്ഞു. ആമിറിൻ്റെ 2001ലെ ബ്ലോക്ക്ബസ്റ്റർ ലഗാന് ശേഷം ഒരു സിനിമയും അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ ഓസ്‌കാറിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടില്ല.

ഓസ്‌കാർ നോമിനേഷൻ നേടുന്ന പ്രക്രിയയെക്കുറിച്ചും അത് എത്രമാത്രം ബുദ്ധിമുട്ടാണെന്നും ആമിർ പറഞ്ഞു. “ഒരുപക്ഷേ ഓസ്‌കാറിലെ ഏറ്റവും കഠിനമായ വിഭാഗമാണിതെന്ന് ആളുകൾ മറക്കുന്നു. കാരണം മികച്ച അന്താരാഷ്‌ട്ര ഫീച്ചർ വിഭാഗത്തിൽ മത്സരിക്കുമ്പോൾ, ഓരോ രാജ്യത്തു നിന്നുമുള്ള മികച്ച സിനിമകളുമായാണ് മത്സരിക്കുന്നത്. പരിമിതമായ എണ്ണം സിനിമകളോടാണ്. എന്നാൽ ആ സിനിമകളൊക്കെയും വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച സിനിമകളാണ്.

മികച്ച മറ്റ് 80 സിനിമകൾ ഉള്ള ഒരു രംഗത്താണ് നിങ്ങൾ. 80 സിനിമകളിൽ നോമിനേറ്റ് ചെയ്യപ്പെടുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇറാൻ, ജർമ്മനി, ഫ്രാൻസ്, ലോകമെമ്പാടുമുള്ള സിനിമകൾ വളരെ നല്ല സിനിമകൾ ഉള്ളതുകൊണ്ടാണ് എല്ലാ വർഷവും ഇന്ത്യയിൽ നാമനിർദ്ദേശം ചെയ്യപ്പെടാത്തത്. നാമനിർദ്ദേശം ചെയ്യപ്പെടുക എന്നത് തന്നെ വലിയൊരു കാര്യമാണ്. അദ്ദേഹം പറഞ്ഞു.

നേരത്തെ ഷാരൂഖ് പറഞ്ഞിട്ടുള്ളത് അതിനു കണക്കായ സിനിമകളല്ല ഇവിടെയുണ്ടാവുന്നത് എന്നായിരുന്നു. കുറച്ചധികം പാട്ടുകളും വാണിജ്യതാൽപര്യവും പരി​ഗണിച്ച് ചെയ്യുന്ന സിനിമകൾ ആയതിനാലാവാം ഇന്ത്യൻ സിനിമകൾ  ഓസ്കാറിൽ എത്തിപ്പെടാത്തത് എന്നായിരുന്നു. ല​ഗാൻ നല്ല സിനിമയാണ്. അതെടുത്ത രീതിയും മികച്ചതായിരുന്നു. അതുകൊണ്ടാണ് ല​ഗാന് അത്തരം നേട്ടമുണ്ടായത്. ഷാരൂഖ് പറ‍ഞ്ഞ ഈ കാര്യങ്ങൾ ആമിറിനോട് പറഞ്ഞപ്പോൾ നടൻ അതിനോട് വിയോജിച്ചു.

താനതിനോട് യോജിക്കുന്നില്ലെന്നായിരുന്നു ആമിർ പറഞ്ഞത്. കാരണം ലഗാൻ മൂന്ന് മണിക്കൂറും 42 മിനിറ്റും ആയിരുന്നു. കൂടാതെ അതിൽ ആറ് പാട്ടുകൾ ഉണ്ടായിരുന്നു. സിനിമ ഒസ്കാറി‍ നാമനിർദ്ദേശം ചെയ്യപ്പെട്ടു. നോമിനേറ്റ് ചെയ്യപ്പെടാൻ, അംഗങ്ങൾക്ക് നിങ്ങളുടെ സിനിമ ഇഷ്ടപ്പെടണം. വളരെ ദൈർഘ്യമേറിയ പാട്ടുകളുള്ള ഒരു സിനിമ അക്കാദമി അംഗങ്ങൾക്ക് ഒരു പ്രശ്നമല്ലെന്നതിന്റെ തെളിവാണ് ലഗാൻ. എൻ്റെ അഭിപ്രായത്തിൽ, നിങ്ങളുടെ സിനിമ മികച്ചതാണ്, അതിന് എങ്ങനെ ആളുകളുടെ ഹൃദയങ്ങളെ സ്പർശിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മറ്റ് രാജ്യങ്ങളും ഒരുപോലെ മികച്ച സിനിമകൾ നിർമ്മിക്കുന്നുണ്ടെന്ന് നമ്മൾ അംഗീകരിക്കണം. ആമിർ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home