Deshabhimani

വീണ്ടും അമേരിക്കന്‍ ചാര വിമാനം വീഴ്ത്തി ഹൂതികള്‍

houthi attack to american drone

PHOTO: Video Grabbed Image

avatar
അനസ് യാസിന്‍

Published on Apr 20, 2025, 10:03 PM | 1 min read

മനാമ: യമനില്‍ അമേരിക്കന്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ സനയില്‍ ചാര വിമാനാം ഹൂതികള്‍ വെടിവെച്ച് വീഴ്ത്തി. 24 മണിക്കൂറിനിനിടെ ഹൂതികള്‍ തകര്‍ക്കുന്ന അമേരിക്കയുടെ രണ്ടാമത്തെ എംക്യു -9 ഡ്രോണാണിത്.


ശനിയാഴ്ച ഭൂതല-വിമാന മിസൈല്‍ ഉപയോഗിച്ചാണ് ഡ്രോണ്‍ വീഴ്ത്തിയതെന്ന് ഹൂതി സൈനീക വക്താവ് യഹിയ സരി പറഞ്ഞു. വെള്ളിയാഴ്ച രാത്രി മറ്റൊരു എംക്യു -9 വെടിവെച്ച് വീഴ്ത്തിയിരുന്നു. ഏപ്രിലില്‍ ഹൂതികള്‍ വീഴ്ത്തുന്ന ആറാമത്തെ ഡ്രോണാണിത്. ഇതോടെ 2023 ഒക്‌ടോബര്‍ ഏഴ്‌ മുതല്‍ ഹൂതികള്‍ വെടിവെച്ചിടുന്ന യുഎസ് ഡ്രോണുകളുടെ എണ്ണം 21 ആയി. ഇതില്‍ 20 ഉം എംക്യു -9 ഡ്രോണുകളാണ്.


പ്രെഡേറ്റര്‍ എന്ന പ്രവര്‍ത്തന സംവിധാനമുള്ള ഈ അത്യാധുനിക ഡ്രോണാണ് ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യുഎസ് സൈന്യം വ്യാപകമായി ഉപയോഗിക്കുന്നത്. എംക്യു-9 ഡ്രോണിന് ഏതാണ്ട് 257 കോടി രൂപ (3 കോടി ഡോളര്‍) വിലവരും.


അല്‍ഹൊദെയ്ദ പ്രവിശ്യയിലെ റാസ് ഇസ തുറമുഖത്തില്‍ വ്യാഴാഴ്ച വൈകീട്ട് അമേരിക്ക നടത്തിയ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കന്‍ ആക്രമണം റാസ് ഇസ തുറമുഖത്തിന് കാര്യമായ നാശമുണ്ടാക്കുകയും ഇന്ധന വിതരണം തടസ്സപ്പെടാന്‍ കാരണമാവുകയും ചെയ്തതായി ചെങ്കടല്‍ തുറമുഖ കോര്‍പ്പറേഷന്‍ പറഞ്ഞു.


സാധാരണക്കാരെയും അവരുടെ സ്വത്ത് വകകളെയും ആക്രമിക്കുന്നത് യമന്‍ ജനതയുടെ ഇച്ഛാശക്തിയെ തകര്‍ക്കില്ലെന്നും പലസ്തീനുളള പിന്തുണ തുടരുമെന്നും സരി പറഞ്ഞു. സനയിലും പരിസരത്തും ശനി രാത്രി അമേരിക്ക നടത്തിയ വ്യേമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സനയ്ക്ക് പുറമെ, മാരിബ്, അമ്രാന്‍ പ്രവിശ്യകളിലും ബാനി മതര്‍ ഏരിയയിലും വ്യോമാക്രമണം നടന്നതായി അല്‍ മാസിറ ടിവി റിപ്പോര്‍ട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home