'ഞങ്ങളുടേത്‌ ഒരു ദളിത് പാർടിയാണ്', എൻഡിഎയിൽ നിന്ന്‌ അവഗണന; മുന്നണി വിടാനൊരുങ്ങി ആർഎൽജെപി

Pashupati Kumar Paras

പശുപതി കുമാർ പരസ് photo credit: facefook

വെബ് ഡെസ്ക്

Published on Apr 14, 2025, 06:39 PM | 1 min read

ന്യൂഡൽഹി: എൻഡിഎ വിടാനൊരുങ്ങി രാഷ്ട്രീയ ലോക് ജനശക്തി പാർടി (ആർഎൽജെപി). 'ഇന്നുവരെ ഞങ്ങൾ എൻഡിഎയ്‌ക്കൊപ്പമായിരുന്നു, ഇന്നുമുതൽ ഞങ്ങൾ എൻഡിഎയുടെ സഖ്യകക്ഷിയല്ല' മുൻ കേന്ദ്രമന്ത്രിയും ആർഎൽജെപി മേധാവിയുമായ പശുപതി കുമാർ പരസ് പറഞ്ഞു. ആർഎൽജെപി എൻഡിഎയുടെ വിശ്വസ്ത സഖ്യകക്ഷികളിൽ ഒന്നായിരുന്നുവെന്നും എന്നാൽ 'അനീതി'യാണ്‌ എൻഡിഎയിൽ നിന്ന്‌ തന്റെ പാർടിയ്ക്ക്‌ ഏറ്റുവാങ്ങേണ്ടി വന്നതെന്നും പരസ് പറഞ്ഞു.


'2014 മുതൽ ഇന്നുവരെ ഞാൻ എൻഡിഎയ്‌ക്കൊപ്പമുണ്ട്. ഞങ്ങൾ എൻഡിഎയുടെ വിശ്വസ്ത സഖ്യകക്ഷിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എൻഡിഎയിലെ ആളുകൾ ഞങ്ങളുടെ പാർടിയോട് അനീതി കാണിച്ചത് നിങ്ങൾ കണ്ടിരിക്കണം, കാരണം ഞങ്ങളുടേത്‌ ഒരു ദളിത് പാർടിയാണ്,' അദ്ദേഹം പറഞ്ഞു.


'ബീഹാറിൽ അടുത്തിടെ നടന്ന യോഗങ്ങളിൽ എൻഡിഎ അംഗങ്ങൾ തന്റെ പാർടിയെ അവഗണിച്ചു. എന്നിരുന്നാലും, തെരഞ്ഞെടുപ്പിൽ എൻഡിഎയെ പിന്തുണയ്ക്കാൻ ഞങ്ങളുടെ പാർടി തീരുമാനിച്ചു. 6-8 മാസങ്ങൾക്ക് ശേഷം, ബീഹാറിൽ എൻഡിഎ യോഗം നടന്നപ്പോഴെല്ലാം, ബിജെപി സംസ്ഥാന മേധാവിയും ജെഡിയു സംസ്ഥാന മേധാവിയും തങ്ങൾ ബീഹാറിലെ 'പഞ്ച പാണ്ഡവന്മാരാണെന്ന്' പ്രസ്താവനകൾ പുറപ്പെടുവിച്ചു, പക്ഷേ അവർ എവിടെയും ഞങ്ങളുടെ പാർടിയുടെ പേര് പരാമർശിച്ചില്ല,'പരസ് പറഞ്ഞു. 2025-ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ ആർഎൽജെപി മത്സരിക്കാൻ സാധ്യതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home