ക്ഷേത്രങ്ങളിലെ 1000 കിലോ സ്വർണം ഉരുക്കി ബാങ്കിൽ നിക്ഷേപിച്ച് തമിഴ്‌നാട് സർക്കാർ

ചെന്നൈ : ക്ഷേത്രങ്ങളിൽ കാണിക്കയായി ലഭിച്ച 1000 കിലോ സ്വർണം ഉരുക്കി ബാങ്കിൽ നിക്ഷേപിച്ചതായി തമിഴ്‌നാട് സർക്കാർ. ഇതിലൂടെ വാര്‍ഷിക പലിശയായി 1,781.25 കോടി രൂപ ലഭിക്കും. 21 ക്ഷേത്രങ്ങളില്‍ നിന്നാണ് ഇത്രയും സ്വര്‍ണം ലഭിച്ചത്.
നിത്യോപയോഗമില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ സർക്കാരിന്റെതന്നെ ഉലയിൽ ഉരുക്കി 24 കാരറ്റ് സ്വർണക്കട്ടികളാക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വർണ നിക്ഷേപ പദ്ധതിയിലാണ് നിക്ഷേപിച്ചത്. ഇതിലൂടെ ലഭിക്കുന്ന തുക അതത് ക്ഷേത്രങ്ങളുടെ വികസനത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പി കെ ശേഖർ ബാബു നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ മേല്‍നോട്ടത്തിനായി മൂന്ന് മേഖല തിരിച്ച് വിരമിച്ച ജഡ്‌ജിമാര്‍ നേതൃത്വം നല‍്കുന്ന മൂന്ന് സമിതി രൂപീകരിച്ചിട്ടുണ്ട്. തിരിച്ചിറപ്പള്ളി, സമയപുരം മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് സ്വര്‍ണനിക്ഷേപ പദ്ധതിയിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണം ലഭിച്ചത്(424.26 കിലോ).
ക്ഷേത്രങ്ങളില്‍ ഉള്ള വെള്ളിയും ഇത്തരത്തിൽ നിക്ഷേപിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
0 comments