Deshabhimani

വെടിയൊച്ചകൾ കടന്ന്‌ മാർക്കോ

marco.

നാട്ടിലേക്ക് മടങ്ങാനായി ഡൽഹിയിലെത്തിയ ആര്യയും 
വളർത്തുനായ മാർക്കോയും : ഫോട്ടോ പി വി സുജിത്‌

വെബ് ഡെസ്ക്

Published on May 11, 2025, 01:08 AM | 1 min read

ന്യൂഡൽഹി : നിലക്കാത്ത സൈറണുകളുടെയും വെടിയൊച്ചകളുടെയും നടുവിൽനിന്ന്‌ സുരക്ഷിത സ്ഥാനത്തെത്തിയ ആശ്വാസത്തിലായിരുന്നു മാർക്കോ. പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ അഗ്രികൾച്ചറൽ ബിരുദ വിദ്യാർഥിനിയായ ആര്യ ഡൽഹിയിലെത്തുമ്പോൾ കൂടെ മാർക്കോ എന്ന നായക്കുട്ടിയും ഉണ്ടായിരുന്നു.

കോഴിക്കോട്‌ കൊയിലാണ്ടി സ്വദേശിയായ ആര്യ മാസങ്ങൾക്ക്‌ മുമ്പ്‌ പഞ്ചാബിൽനിന്ന്‌ വാങ്ങിയതാണ്‌ മാർക്കോയെ. സംഘർഷത്തെ നാട്ടിലേക്ക്‌ മടങ്ങാൻ തീരുമാനിക്കുമ്പോൾ മാർക്കോയെ ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. ‘സർവകലാശാലയുടെ സമീപത്ത്‌ വൻ സ്‌ഫോടന ശബ്‌ദങ്ങൾ കേൾക്കാമായിരുന്നു. രാത്രി മുഴുവൻ സൈറണും ബ്ലാക്കൗട്ടും.

ജലന്ധറിലൊക്കെ സ്‌ഫോടനമുണ്ടായി’–-ആര്യ പറഞ്ഞു. പഞ്ചാബിൽനിന്ന്‌ ട്രാവലറിലാണ്‌ വിദ്യാർഥികൾ ഡൽഹി കേരള ഹൗസിലെത്തിയത്‌. ശനിയാഴ്‌ച രാത്രിയിലെ ദുരന്തോ എക്‌സ്‌പ്രസിൽ ആര്യയും മാർക്കോയും കേരളത്തിലേക്ക്‌ യാത്രതിരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home