Deshabhimani

തന്ത്രപ്രധാന പാക് വ്യോമതാവളങ്ങളിൽ പ്രത്യാക്രമണം

air bace attack
വെബ് ഡെസ്ക്

Published on May 11, 2025, 01:43 AM | 1 min read

ന്യൂഡൽഹി : പാകിസ്ഥാന്റെ ഏറ്റവും തന്ത്രപ്രധാനമായ ആറ്‌ വ്യോമതാവളങ്ങൾക്ക്‌ നേരെയാണ്‌ ഇന്ത്യൻ സേന വെള്ളി രാത്രിയും ശനി പുലർച്ചെയുമായി പ്രത്യാക്രമണം നടത്തിയത്‌. തലസ്ഥാനമായ ഇസ്ലാമാബാദിനോട്‌ ചേർന്ന്‌ റാവൽപിണ്ടിയിലെ ചക്‌ലാല, ചക്‌വാളിലെ മുരീദ്‌, ഷോർകോട്ടിലെ റഫീഖി, റാഹിം യാർഖാൻ, സുക്കുർ, ചുനിയാൻ എന്നീ വ്യോമതാവളങ്ങൾക്കാണ്‌ ഇന്ത്യൻ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചത്‌. ചക്‌ലാല വ്യോമതാവളം ഇസ്ലാമബാദിൽ നിന്ന്‌ 10 കിലോമീറ്റർ മാത്രം മാറിയുള്ള തന്ത്രപ്രധാന വ്യോമതാവളം.

ഭരണത്തിലെയും സൈന്യത്തിലെയും ഉന്നതർ യാത്രയ്‌ക്കായി ഉപയോഗിക്കുന്ന വിമാനങ്ങളുടെ താവളം. 1965ലെയും 1971ലെയും യുദ്ധങ്ങളിൽ പ്രധാനപങ്ക്‌ വഹിച്ച വ്യോമകേന്ദ്രം. പാകിസ്ഥാന്റെ വ്യോമസേനാ കോളേജും ഇവിടെയാണ്‌. പാക്‌ വ്യോമസേനയിലെ ഭാവി വൈമാനികർ പഠിച്ചിറങ്ങുന്ന കേന്ദ്രം. മുരിദ്‌ ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇന്ത്യയ്‌ക്ക്‌ നേരെയുണ്ടായ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളുടെ നിയന്ത്രണ കേന്ദ്രം. ഒട്ടനവി പാക്‌ വ്യോമ സ്‌ക്വാഡ്രണുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌.

ഡ്രോണുകൾക്ക്‌ പുറമെ ആധുനിക ആളില്ലാ വിമാനങ്ങളും ആളില്ലാ പോർ വിമാനങ്ങളും സംഭരിച്ചിട്ടുള്ള സ്ഥലം. പാക്‌ സേന നിരീക്ഷണത്തിനും ആക്രമണത്തിനും വിവരശേഖരണത്തിനുമായി ഏറ്റവും ആശ്രയിക്കുന്ന വ്യോമതാവളം. റഹിം യാർഖാൻ രാജസ്ഥാൻ അതിർത്തിയോട്‌ അഭിമുഖമായി തന്ത്രപ്രധാനമായ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന വ്യോമതാവളം. കിഴക്കൻ പാകിസ്ഥാനും തെക്കൻ പാകിസ്ഥാനുമിടയിൽ സേനയുടെയും ആയുധങ്ങളുടെയും പുനർവിന്യാസ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്ന കേന്ദ്രം. സുക്കുർ സിന്ധ്‌ പ്രവിശ്യയിലെ ജംഷോര ജില്ലയിൽ കറാച്ചിക്കും ഹൈദരാബാദിനുമിടയിലായി സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന വ്യോമതാവളം. അടുത്തയിടെ പ്രവർത്തനമാരംഭിച്ച ഈ താവളത്തിലാണ്‌ പാകിസ്ഥാന്റെ തെക്കൻ എയർകമാൻഡ്‌ പ്രവർത്തിക്കുന്നത്‌. പാക്‌ വ്യോമസേനയുടെ 19 സ്‌ക്വാഡ്രന്റെ പ്രവർത്തനകേന്ദ്രം.

എഫ്‌–-16 യുദ്ധവിമാനങ്ങളും മറ്റും താവളമുറപ്പിച്ചിരിക്കുന്നു. ചുനിയാൻ ചുനിയാൻ പട്ടണത്തിന്‌ സമീപത്തുള്ള ഈ വ്യോമതാവളവും പാക്‌ സേനയ്‌ക്ക്‌ പ്രധാനപ്പെട്ടതാണ്‌. ലാഹോറിൽ നിന്ന്‌ 70 കിലോമീറ്റർ തെക്ക്‌ മാറി പഞ്ചാബ്‌ പ്രവിശ്യയിലാണ്‌ ചുനിയാന വ്യോമതാവളം. റഫീഖി ഇസ്ലാമാബാദിൽ നിന്നും 337 കിലോമീറ്റർ തെക്ക് മാറി ജാങ്‌ ജില്ലയിലാണ്‌ ഈ വ്യോമതാവളം. അടിയന്തര ലാൻഡിങിനുള്ള സ്‌ട്രിപ്പായി കൂടി ഈ താവളത്തെ ഉപയോഗിക്കുന്നു. ജെഎഫ്‌ 17, മിറാഷ്‌ യുദ്ധവിമാനങ്ങൾ ഇവിടെയാണ്‌ നിലയുറപ്പിച്ചിട്ടു
ള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home