ഉത്തർപ്രദേശിലെ മഡിയാവിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഡിയാവിൽ വൻതീപിടിത്തം. ഫസുല്ലഗഞ്ച് രണ്ടാം രാധാകൃഷ്ണ ക്ഷേത്രത്തിന് മുന്നിലുള്ള തെരുവിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് തെരുവിൽ തീ പടർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 8:48ഓടെയാണ് തീപിടുത്തത്തെക്കുറിച്ച് അഗ്നിരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. തുടർന്ന് പ്രദേശത്ത് അഗ്നിശമനയുടെ സേന ഏഴ് ഫയർ യൂണിറ്റുകൾ വിന്യസിച്ചു. 90 ശതമാനം തീ അണയ്ക്കാൻ സാധിച്ചതായി അഗ്നിരക്ഷാ സേന അറിയിച്ചു.
"രാവിലെ 8:48 നാണ് തീപിടുത്തത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചത്... 10-15 മിനിറ്റിനുള്ളിൽ ഞങ്ങളുടെ ടെൻഡർ സ്ഥലത്തെത്തി. ഇപ്പോൾ 7 ടെൻഡറുകൾ തീ അണയ്ക്കാൻ സ്ഥലത്തുണ്ട്. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീ അണയ്ക്കുന്നതിന് മുമ്പ് എത്ര കുടിലുകൾ കത്തി നശിച്ചുവെന്ന് അറിയില്ല. 90% തീ അണച്ചു. സ്ഥലത്തെ വസ്തുക്കൾക്ക് നാശനഷ്ടമുണ്ടായി'- സിഎഫ്ഒ മങ്കേഷ് കുമാർ പറഞ്ഞു,
തീപിടുത്തത്തെ തുടർന്ന് പ്രദേശം മുഴുവൻ പുക നിറഞ്ഞിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
0 comments