ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിലാണ് നടൻ ഹാജരായത്. അച്ഛൻ ചാക്കോ, അഭിഭാഷകൻ എന്നിവരോടൊപ്പമാണ് ഷെെൻ സ്റ്റേറ്റേഷനിലെത്തിയത്.
വെള്ളിയാഴ്‌ച വൈകുന്നേരം ഹാജരാകണമെന്നാവശ്യപ്പെട്ട് ഷൈനിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. നടന്റെ തൃശൂരിലെ വീട്ടിലെത്തിയാണ് നോർത്ത് പൊലീസ് സ്‌റ്റേഷൻ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം നോട്ടീസ് നൽകിയത്. നടന്റെ അഭാവത്തിൽ നോട്ടീസ് കൈപ്പറ്റിയ കുടുംബം ഷൈൻ പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് അപ്പോൾ തന്നെ അറിയിക്കുകയും ചെയ്തു.
ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയിരുന്നു. ബുധനാഴ്ച രാത്രിയിൽ എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. നടൻ ഹോട്ടലിലെ പടികൾ ഇറങ്ങി ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ചിലധികം പൊലീസുകാരായിരുന്നു പരിശോധനക്കെത്തിയത്. പൊലീസ് മുറിയിലേക്കെത്തിയപ്പോഴേയ്‌ക്കും ഷെെൻ ജനൽ വഴി ഊർന്ന് താഴേക്കിറങ്ങി പിന്നിട് പടികളിറങ്ങി ഓടുകയായിരുന്നു. ലഹരി ഉപയോഗം ഉണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്.
ഹോട്ടലിൽ നിന്ന് ഓടിയത് ഗുണ്ടകളെന്ന് ഭയന്ന്. പൊലീസാണെന്ന് അറിഞ്ഞിരുന്നില്ല എന്നും ഷെെൻ
ഷെെനിന്റെ ഗൂഗിൾ പേ, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പരിശോധിക്കുന്നതായി റിപ്പോർട്ട്
ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പൊലീസ് റെക്കോർഡ് ചെയ്യുന്നതായാണ് വിവരം
കൊച്ചി ഡാൻസാഫ് എസിപിയുടെ നേതൃത്വത്തിലാണ് ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത്
പരിശോധനയ്ക്കിടെ ഇറങ്ങിയോടിയത് എന്തിനാണെന്ന് നടൻ വിശദീകരിക്കേണ്ടി വരും
ചോദ്യം ചെയ്യലിൽ 32 ചോദ്യങ്ങളുള്ളതായും സൂചന
ചോദ്യം ചെയ്യുന്നത് രണ്ട് എസിപിമാരുടെ നേതൃത്വത്തിലെന്ന് റിപ്പോർട്ട്
0 comments