Deshabhimani

പുസ്തകങ്ങൾക്ക്‌ ഹിന്ദി പേര്‌ ; ന്യായീകരിച്ച്‌ എൻസിഇആർടി

ncert
വെബ് ഡെസ്ക്

Published on Apr 18, 2025, 02:55 AM | 1 min read


ന്യൂഡൽഹി : ഇംഗ്ലീഷ്‌ പാഠപുസ്തകങ്ങൾക്ക്‌ ഹിന്ദി പേര്‌ നൽകിയത്‌ ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കാനാണെന്ന വാദവുമായി എൻസിഇആർടി. ‘സംഗീതവുമായി ബന്ധപ്പെട്ടാണ്‌ പുസ്തകങ്ങൾക്ക്‌ പേരിട്ടത്‌. ദേശീയ വിദ്യാഭ്യാസനയമനുസരിച്ച്‌ ഇന്ത്യയുടെ പൈതൃകവുമായി കുട്ടികളെ ചേർത്തുനിർത്താനാണിത്‌.


പുസ്തകങ്ങളുടെ പേരുകളായ മൃദംഗ്‌ ഒരു താളവാദ്യമാണ്‌. സന്തൂർ ഒരു കശ്മീരി നാടോടി ഉപകരണമാണ്‌. സംഗീതത്തിന്‌ ഭാഷഭേദമില്ല.’ – എൻസിഇആർടി ന്യായീകരിച്ചു.- പുസ്തകങ്ങൾക്ക്‌ ഹിന്ദിപേര്‌ നൽകിയത്‌ ഫെഡറൽ തത്വങ്ങൾക്ക്‌ എതിരാണെന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ വിമർശത്തിലാണ്‌ എൻസിഇആർടിയുടെ മറുപടി.

പ്രദേശിക ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്നതാണ്‌ ഹിന്ദി പേരുകളെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home