ആർസിഎഫ്‍എല്ലിന്റെ കടപത്രം ഇറക്കിയത് സെബി നിയമം പാലിച്ച് : മന്ത്രി കെ എൻ ബാല​ഗോപാൽ

k n balagopal
വെബ് ഡെസ്ക്

Published on Feb 10, 2025, 03:55 PM | 1 min read

തിരുവനന്തപുരം: കേരള ഫിനാൻസ് കോർപ്പറേഷൻ റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് (ആർസിഎഫ്‍എൽ) എന്ന കമ്പനിയുടെ കടപ്പത്രങ്ങൾ ഇറക്കിയത് സെബി നിഷ്കർഷിച്ച നിയമങ്ങൾ പാലിച്ചാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഈ കടപ്പത്രങ്ങൾ സെബിയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ബോംബെ സ്റ്റോക്ക് എക്സേചഞ്ചിലാണ് ലിസ്റ്റ് ചെയ്തിരുന്നത്. ഇതോടൊപ്പം ആർസിഎഫ്‍എൽ പുറത്തിറക്കിയ കടപ്പത്രങ്ങൾക്ക് ആർബിഐ - സെബി അംഗീകൃത റേറ്റിങ് ഏജൻസികളുടെ എഎഎ പ്ലസ് ക്രെഡിറ്റ് റേറ്റിംഗ് ഉണ്ടായിരുന്നു.


60.80 കോടിയാണ് ആർസിഎഫ്‍എല്ലിൽ നിക്ഷേപിച്ചത്. കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതോടെ 24.96 ശതമാനം തിരിച്ചടവിൽ ഈ തുക ഏറ്റെടുക്കാമെന്ന് ഓതം എന്ന കമ്പനി അറിയിച്ചു. എന്നാൽ, കെഎഫ്സി തയ്യാറായില്ല. തുടർന്ന് 52 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ ബാങ്ക് ഓഫ് ബറോഡ്, എൽഐസി അടക്കമുള്ള ദേശാസാത്കൃത സ്ഥാപനങ്ങളുമായി ചർച്ച നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

0 comments
Sort by

Home