വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ നിരുത്തരവാദപരം; കേരളം തള്ളിക്കളയും: എം സ്വരാജ്

M Swaraj against Vellappally

എം സ്വരാജ്, വെള്ളാപ്പള്ളി നടേശന്‍

വെബ് ഡെസ്ക്

Published on Jul 20, 2025, 05:24 PM | 1 min read

തിരുവനന്തപുരം: ശ്രീനാരായണഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം എം സ്വരാജ്. ഇത്തരം പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണ്. മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്നും എം സ്വരാജ് പറഞ്ഞു.



കേരളത്തിൽ മതാധിപത്യമാണെന്നും സർക്കാർ എന്തു നിയമം കൊണ്ടുവന്നാലും മലപ്പുറത്തുനിന്ന് അനുവാദം വാങ്ങിയില്ലെങ്കിൽ കുഴപ്പമാകുമെന്നുമായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞത്. ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കെതിരെ വിവാദ പരാമർശങ്ങളും വെള്ളാപ്പള്ളി നടത്തി. കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാൽ മതിയെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലായി. മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത് മുസ്ലീം വിഭാ​ഗം ജനസംഖ്യ വർധിപ്പിച്ച്, സീറ്റ് കൂട്ടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌എൻഡിപി യോഗം കോട്ടയം ശാഖ നേതൃസംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയും വെള്ളാപ്പള്ളി പ്രസം​ഗത്തിൽ തെറ്റിധരിപ്പിച്ചു. മതതീവ്രവാദ സംഘടനയായ എൻഡിഎഫിനെതിരെ വി എസ് മുൻപ് പറഞ്ഞ വാക്കുകൾ മുസ്ലിം വിഭാ​ഗത്തിനെതിരായ ആരോപണമാക്കിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസം​ഗം.



deshabhimani section

Related News

View More
0 comments
Sort by

Home