പശ്‌ചിമഘട്ടത്തിലെ നീർച്ചാലുകളുടെ പുനരുജ്ജീവനം: വീണ്ടെടുത്തത്‌ 2448 കി.മീ നീർച്ചാൽ ശൃംഖല

water-conservation
avatar
ബിജോ ടോമി

Published on Feb 10, 2025, 12:00 AM | 1 min read

തിരുവനന്തപുരം: പശ്‌ചിമഘട്ടത്തിലെ മുഴുവൻ നീർച്ചാലുകളും തെളിഞ്ഞൊഴുകും. ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ പദ്ധതിയിലൂടെയാണ്‌ നീർച്ചാലുകൾ സജീവമാകുക. പശ്ചിമഘട്ട പ്രദേശങ്ങളിലെ ഒമ്പതു ജില്ലകളിലായി 230 പഞ്ചായത്തുകളുടെ നീർച്ചാലുകളുടെ സ്ഥിതിവിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന പ്രവർത്തനം അവസാനഘട്ടത്തിലാണ്‌. 217 പഞ്ചായത്തുകളിൽ ജിയോമാപ്പിങ്‌ പൂർത്തിയായി. ഇടുക്കി ജില്ലയിൽ മാത്രമാണ് മാപ്പിങ്‌ പൂർത്തിയാകാനുള്ളത്‌.


നീർച്ചാലുകളുടെ ഒഴുക്ക്‌ സുഗമമാകുന്നതോടെ പശ്ചിമഘട്ട മേഖലയിൽ മണ്ണൊലിപ്പിനും ഉരുൾപൊട്ടലുമുള്ള സാധ്യത ലഘൂകരിക്കുകയാണ്‌ ലക്ഷ്യം. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിക്കായി മൂന്നുകോടി രൂപയാണ്‌ വകയിരുത്തിയത്‌. മാപ്പിങ്‌ പൂർത്തിയായ 158 പഞ്ചായത്തിൽ ജലസംരക്ഷണത്തിനുള്ള പ്രവർത്തനങ്ങളും തുടങ്ങി. 114 പഞ്ചായത്തിൽ ഫീൽഡുതല പ്രവർത്തനം നടന്നു. ഇതിലൂടെ 2,448 കിലോമീറ്റർ നീർച്ചാൽ ശൃംഖല വീണ്ടെടുത്തു.

water-conservation 1


‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിന്റെ മൂന്നാംഘട്ടമാണ്‌ സംസ്ഥാനത്ത്‌ പുരോഗമിക്കുന്നത്‌. ആദ്യ രണ്ടുഘട്ടങ്ങളിലായി ആകെ ജീവൻവച്ചത്‌ 25,810 നീർച്ചാലാണ്‌. 82,990 കിലോമീറ്റർ ദൂരം നീർച്ചാലുകൾ ശുചീകരിച്ച് സുഗമമായ നീരൊഴുക്ക് സാധ്യമാക്കി. 422 കിലോമീറ്റർ ദൂരം പുഴകൾ ശുചീകരിച്ചു. 28,954 കുളങ്ങൾ പുനരുജ്ജീവിപ്പിക്കുകയും 28,492 കുളങ്ങൾ നിർമിക്കുകയുംചെയ്‌തു. ജലസംഭരണത്തിനായി 713 സ്ഥിരം തടയണയും 68,112 താൽക്കാലിക തടയണയുമാണ്‌ നിർമിച്ചത്‌.




deshabhimani section

Related News

0 comments
Sort by

Home