തെരഞ്ഞെടുപ്പ് കമീഷൻ ഭരണപക്ഷത്തിന്റെ ഉപകരണമായി; ബിഹാറിലെ വോട്ടർമാർ വോട്ടിലൂടെ പ്രതിഷേധമറിയിക്കും: എം എ ബേബി

M A Baby Media.

എം എ ബേബി

വെബ് ഡെസ്ക്

Published on Nov 06, 2025, 02:07 PM | 1 min read

തൃശൂർ: ബിജെപിക്കും അവരുടെ മുന്നണിക്കും വേണ്ടി തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതപരമായി ഇടപെടുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. വോട്ടർ പട്ടികയുടെ തീവ്ര പുന:പരിശോധന (എസ്ഐആർ) നടപടികൾ ആരംഭിച്ചത് ബിഹാർ തെരഞ്ഞെടുപ്പ് കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ്. ഇത് വളരെ സംശയാസ്പദമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ ഇത്തരം നടപടികളിൽ ബിഹാറിലെ വോട്ടർമാർക്കുള്ള പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എം എ ബേബി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.


തെരഞ്ഞെടുപ്പ് കമീഷനെപോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ഭരണപക്ഷത്തിന്റെ ഉപകരണങ്ങളായി പ്രവർത്തിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പല വാ​ഗ്ദാനങ്ങളും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ബിഹാറിലെ ജനങ്ങൾ മറുപടി നൽകും. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇടപെടൽ നടത്തുന്നതിനെതിരായ വിധിയെഴുത്ത് കൂടിയാകും ബിഹാറിലെ ഫലം. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നതിനായി, ജനങ്ങളെ അണിനിരത്തി പ്രതിപക്ഷം പോരാട്ടം ശക്തിപ്പെടുത്തേണ്ടതാണെന്നും എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home