• 25 മേയ് 2013
  • 11 ഇടവം 1188
  • 15 റജബ്ബ് 1434
ഹോം  » ലേഖനങ്ങള്‍  » ലേറ്റസ്റ്റ് ന്യൂസ്

ഗുണ്ടാനിയമത്തിന്റെ ദുരുപയോഗം

പി ജയരാജന്‍

ഗുണ്ടാനിയമം എന്ന് ചുരുക്കിവിളിക്കുന്ന കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ വകുപ്പുകളുടെ ദുരുപയോഗം അതീവ ഗുരുതര സാമൂഹ്യപ്രശ്നമായി മാറുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ ഈ നിയമംവച്ച് വേട്ടയാടുകയാണ്.   ഒരു നിയമം പാര്‍ലമെന്റോ നിയമസഭയോ പാസാക്കുമ്പോള്‍ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും കൃത്യമായി രേഖപ്പെടുത്താറുണ്ട്. അതനുസരിച്ച് 2007 സെപ്തംബര്‍ 4ന് കേരള നിയമസഭയില്‍ ഈ നിയമത്തിന് ആധാരമായ ബില്‍ പൈലറ്റ് ചെയ്യുമ്പോള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിനകത്ത് നടക്കുന്ന സംഘടിത സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ...

തുടര്‍ന്നു വായിക്കുക

കള്ളുവ്യവസായത്തെ തകര്‍ക്കുന്നു

കെ എം സുധാകരന്‍

കള്ളുവ്യവസായ രംഗത്തെ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനും നീര ഉല്‍പ്പാദനം സംബന്ധിച്ച് പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഉന്നതാധികാര കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി മെയ് 15ന് വകുപ്പുമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.   നീര ഉല്‍പ്പാദിപ്പിക്കണമെന്ന് ഈ കമ്മിറ്റി ശുപാര്‍ശചെയ്തിട്ടുണ്ട്. എന്നാല്‍, ഈ ശുപാര്‍ശ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. നീര ഉല്‍പ്പാദനത്തിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ്...

തുടര്‍ന്നു വായിക്കുക

ജനങ്ങളോടൊപ്പം ജീവനക്കാര്‍

കെ ജയദേവന്‍

ഭരണപരിഷ്കാര നടപടികളും അധികാരവികേന്ദ്രീകരണവും കേരളത്തില്‍ ആദ്യമന്ത്രിസഭയുടെ കാലഘട്ടം മുതല്‍തന്നെ ആരംഭിച്ചതാണ്. 73,74 ഭരണഘടനാ ഭേദഗതികള്‍ക്ക് മുമ്പുതന്നെ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ ശാക്തീകരിക്കപ്പെട്ടുതുടങ്ങി. സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ ഈ മേഖലയില്‍ ശ്രദ്ധേയമായ ഒട്ടനവധി നടപടികള്‍ സ്വീകരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ജനകീയാസൂത്രണം തദ്ദേശസ്ഥാപനങ്ങളെ ശരിക്കും പ്രാദേശിക സര്‍ക്കാരുകളാക്കി മാറ്റി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരവും സമ്പത്തും ലഭ്യമായി എങ്കിലും അത് നിര്‍വഹിക്കാനാവശ്യമായ...

തുടര്‍ന്നു വായിക്കുക

ഒരുമയുടെ വിജയം

ഒ എന്‍ വി

നിരന്തരമായ യജ്ഞത്തിന്റെ ശുഭപരിണാമമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മലയാളത്തെ പടിക്കുപുറത്ത് നിര്‍ത്തിക്കൊണ്ട് സഹോദരഭാഷകളായ തമിഴിനും കന്നടത്തിനും തെലുഗിനും ശ്രേഷ്ടഭാഷാപദവി നല്‍കിയപ്പോള്‍ മലയാളത്തെ അമ്മയെപ്പോലെ സ്നേഹിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് അത്യധികം വേദനയുണ്ടായി. ആ വേദനയുടെ പരിഹാരം അന്വേഷിച്ചുള്ള യാത്രയാണ് 2011 മെയ് ആറിന് ഡല്‍ഹിയില്‍ ഞങ്ങളെ എത്തിച്ചത്. ഞങ്ങളുടെ ആഗ്രഹത്തിന് മൂര്‍ത്തരൂപം നല്‍കുന്നതിന് മലയാളത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന, അന്നത്തെ സാംസ്കാരികമന്ത്രി എം എ ബേബി സമാനവികാരമുള്ളവരെ ഒന്നിപ്പിച്ചു. മലയാളഭാഷയ്ക്ക്...

തുടര്‍ന്നു വായിക്കുക

സന്തോഷകരം ഈ ഫലപ്രാപ്തി

എം എ ബേബി

ഒടുവില്‍ മലയാളിയുടെ ചിരകാലാഭിലാഷം പൂവണിഞ്ഞു. ശ്രേഷ്ഠഭാഷാപദവി മലയാളത്തിന് നല്‍കുന്ന തീരുമാനം പ്രഖ്യാപിക്കപ്പെട്ടു. ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികള്‍ക്ക് ആഹ്ലാദിക്കാനുള്ള നിമിഷമാണിത്. നമ്മുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇത് നേടിയെടുക്കാനായത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്ത കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനും അന്നത്തെ വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പുകള്‍ക്കും നിശ്ചയമായും ചാരിതാര്‍ഥ്യത്തിന് അവകാശമുണ്ട്. മലയാളഭാഷയോട് നാംതന്നെ പുലര്‍ത്തുന്ന അവഗണന തിരുത്താനും ആത്മവിമര്‍ശം നടത്താനും അതിന്റെയൊക്കെ...

തുടര്‍ന്നു വായിക്കുക

ശ്രേഷ്ഠയായ അമ്മ

സുഗതകുമാരി

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതില്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. അവസാന മുഹൂര്‍ത്തത്തില്‍ ലഭിച്ച ഈ നേട്ടം കാണാന്‍ ഭാഗ്യം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഈ പദവിക്കായി നടന്ന ശ്രമങ്ങളും ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന തുടര്‍ പ്രവര്‍ത്തനങ്ങളും ഈ നേട്ടത്തിന് പിന്നിലുണ്ട്. എന്നാല്‍, ഇത്തരം നേട്ടങ്ങള്‍ക്കിടയിലും ഇതുവരെ മലയാളം ഒന്നാംഭാഷയാക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണതയിലെത്തിയിട്ടില്ല. മലയാളം ഒന്നാംഭാഷയാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സ്വകാര്യ സ്കൂളുകള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി...

തുടര്‍ന്നു വായിക്കുക

പുതിയ വഴികള്‍ തുറക്കും

കെ ജയകുമാര്‍

മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുതിയ ദിശാബോധം നല്‍കുന്നതിന് ഉതകുന്ന ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ മലയാളത്തിന് കൈവന്ന ശ്രേഷ്ഠഭാഷാപദവി പ്രയോജനപ്പെടും. ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമാണിത്. ശ്രേഷ്ഠപദവി ലഭിക്കാന്‍ വേണ്ടത്ര പ്രാചീനത മലയാളഭാഷയ്ക്ക് ഇല്ലെന്ന വാദത്തെ തിരുത്തിക്കാന്‍ നമ്മുടെ സാംസ്കാരികശ്രമങ്ങള്‍ക്ക് കഴിഞ്ഞുവെന്നത് ആഹ്ലാദകരമാണ്. സംഘം കൃതികളുടെ കാലംവരെ പരിഗണിച്ചാണ് തമിഴിന് ശ്രേഷ്ഠഭാഷാ പദവി നല്‍കിയത്. ആ പ്രാചീനത തമിഴിനും മലയാളത്തിനും ഒരുപോലെ അവകാശപ്പെട്ടതാണ്. സംഘം കൃതികള്‍ മലയാളിക്കും തമിഴനും പൂര്‍ണമായി ഇന്ന്...

തുടര്‍ന്നു വായിക്കുക

വധശിക്ഷയും പരിഷ്കൃതസമൂഹവും

പ്രകാശ് കാരാട്ട്

ഇന്ത്യന്‍ നിയമവ്യവസ്ഥയിലുള്ള വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ നിലപാട് എടുക്കുന്ന ആദ്യ ദേശീയകക്ഷിയാണ് സിപിഐ എം. എന്തുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കേണ്ടത്? ഏകപക്ഷീയമായാണ് വധശിക്ഷ നടപ്പാക്കിവരുന്നത്. പലപ്പോഴും രാഷ്ട്രീയമായാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. ഒരാളുടെ ജീവനാണ് അറുതിവരുത്തപ്പെടുന്നത്. നീതിപൂര്‍വകമല്ല വധശിക്ഷ നടപ്പാക്കിയതെങ്കില്‍ അത് തിരിച്ചെടുക്കാന്‍ കഴിയുകയുമില്ല. വര്‍ഗവിഭജിത സമൂഹത്തില്‍ ദരിദ്രരും വേണ്ടത്ര വിഭവങ്ങളില്ലാത്തവരുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്....

തുടര്‍ന്നു വായിക്കുക

നാണക്കേടിന് നാലുവര്‍ഷം

വി ബി പരമേശ്വരന്‍

രണ്ടാം യുപിഎ സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഭരണമാകട്ടെ, ഒമ്പതുവര്‍ഷം പൂര്‍ത്തിയാക്കി പത്താംവര്‍ഷത്തിലേക്ക് കടന്നു. ഇടതുപക്ഷം നിര്‍ണായക പിന്തുണ നല്‍കിയ ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം. വിവരാവകാശനിയമവും തൊഴിലുറപ്പുനിയമവും മറ്റും പാസാക്കിയ ഒന്നാം യുപിഎ സര്‍ക്കാരുമായി ഒരു തരത്തിലും രണ്ടാം യുപിഎ സര്‍ക്കാരിനെ താരതമ്യപ്പെടുത്താനാകില്ല. നാലുവര്‍ഷം ഭരിച്ചുവെന്നതിനപ്പുറം ഒരു നേട്ടവും അവര്‍ക്ക് അവകാശപ്പെടാനുമില്ല. ഭരണമേറി...

തുടര്‍ന്നു വായിക്കുക

കൈത്തറി വ്യവസായം തകര്‍ച്ചയിലേക്ക്

അരക്കന്‍ ബാലന്‍

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് വസ്ത്ര നിര്‍മാണത്തിന് പ്രാമുഖ്യം നല്‍കാന്‍ അന്നത്തെ നെഹ്റു സര്‍ക്കാര്‍ തയ്യാറായി. വ്യവസായ മേഖലയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യ ചുരുങ്ങിയ മുതല്‍മുടക്കില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്ന വ്യവസായമായി അതിനെ കണ്ടു. മനുഷ്യജീവിതത്തിന് വായുവും വെള്ളവും വെളിച്ചവും ആവശ്യമുള്ളതുപോലെ ഭക്ഷണവും വസ്ത്രവും തൊഴിലും ഒഴിച്ചുകൂടാനാവാത്തതാണ്. ഇതില്‍ വസ്ത്രം പ്രധാനമായി കണ്ടാണ് ഈ മേഖലയില്‍ നിരവധി പാക്കേജുകള്‍ കൊണ്ടുവന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍...

തുടര്‍ന്നു വായിക്കുക

ജാതിസംഘടനകളും കോണ്‍ഗ്രസും

വി കാര്‍ത്തികേയന്‍നായര്‍

കേരളത്തില്‍ സാമൂഹികപരിഷ്കരണ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ജാതിസംഘടനകള്‍ രൂപപ്പെടുന്നത്. സാമൂഹികമായ വിവേചനങ്ങള്‍ക്കും അനീതിക്കുമെതിരെ പോരാടുന്നതിനുള്ള ഉപകരണമായിരുന്നു സംഘടനകള്‍. മാനവികതയെ മുന്‍നിര്‍ത്തിയായിരുന്നു ജാതിവിരുദ്ധ സമരങ്ങള്‍ ഉടലെടുത്തതെങ്കിലും തല്‍ഫലമായി ഉടലെടുത്ത ജാതിസംഘടനകള്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അമാനവീകരിക്കപ്പെടുകയായിരുന്നു. അതിനുകാരണം സമ്പത്തും അധികാരവുംതന്നെയായിരുന്നു.   സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രം തിരുവിതാംകൂറായിരുന്നു എന്നതുകൊണ്ടുതന്നെ ജാതിസംഘടനകള്‍ രാഷ്ട്രീയാധികാരം...

തുടര്‍ന്നു വായിക്കുക

ബഹുദൂരം പിന്നിലേക്ക്

പാലോളി മുഹമ്മദ്കുട്ടി

അധികാരവികേന്ദ്രീകരണരംഗത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വര്‍ഷംതോറും അവാര്‍ഡ് നല്‍കിവരുന്നുണ്ട്. ഈ രംഗത്ത് മാതൃകാപരമായ സ്ഥാനമുറപ്പിച്ച് കേരളമാണ് ദീര്‍ഘനാളായി ഒന്നാംസ്ഥാനം നേടിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം കേരളം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ മേഖലയില്‍ നിര്‍ണായകമായ സംഭാവനകളൊന്നും നല്‍കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സംസ്ഥാനം ബഹുദൂരം പിറകോട്ടുപോയിരിക്കുന്നു എന്നതാണ് വാസ്തവം. അധികാരമേറ്റ് രണ്ടുവര്‍ഷംകൊണ്ട് തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കാനും വികേന്ദ്രീകൃത...

തുടര്‍ന്നു വായിക്കുക

പോരാട്ടത്തിന്റെ പുത്തന്‍ ഭൂമികയില്‍

ടി വി രാജേഷ്

തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യപാദത്തിലും സോഷ്യലിസ്റ്റ് തിരിച്ചടികളുടെ വാര്‍ത്തകള്‍ ഉയരുമ്പോള്‍, ഭാവിയെക്കുറിച്ചുള്ള ലോകജനതയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ പ്രതീതിയാണുണ്ടായത്. സാമ്രാജ്യത്വ ചേരിക്കിത് ആഗോളീകരണ അജന്‍ഡ നടപ്പാക്കാനുള്ള സുവര്‍ണാവസരമായി. മുതലാളിത്തചൂഷണം പാരമ്യത്തിലെത്തി. ക്രൂരമായ മുതലാളിത്തവല്‍ക്കരണം വ്യാപകമായ അസംതൃപ്തിക്കിടയാക്കി. സാമൂഹ്യ അസമത്വം വര്‍ധിച്ചു. ഇതിനെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ വംശീയ ചേരിതിരിവുകള്‍ വളര്‍ത്തിയും ഉപഭോഗസംസ്കാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചും...

തുടര്‍ന്നു വായിക്കുക

ഓര്‍മകളില്‍ സ. നായനാര്‍

പിണറായി വിജയന്‍

സ. ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒന്‍പതു വര്‍ഷം തികയുന്നു. സമാനതകളില്ലാത്തവിധം എല്ലാവിഭാഗം ജനങ്ങളുടെയും സ്നേഹവും ആദരവും അംഗീകാരവും നേടിയെടുത്ത സ. നായനാര്‍ കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവല്‍ഭടനായിരുന്നു. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് വന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനിക കേരളചരിത്രത്തിന്റെ സുപ്രധാന ഭാഗമാണ്. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സംഘാടകനും നേതാവുമായി നായനാര്‍...

തുടര്‍ന്നു വായിക്കുക

അണിചേരാം, ഇതിഹാസത്തിനുപിന്നില്‍

പ്രകാശ് കാരാട്ട്

ഈ കോളം പൂര്‍ത്തിയാക്കിയശേഷമാണ് ഹ്യൂഗോ ഷാവേസ് അന്തരിച്ചെന്ന ദുഃഖകരമായ വാര്‍ത്തയെത്തിയത്. ഷാവേസ് എന്ന വിപ്ലവനായകന്‍ 58-ാമത്തെ വയസ്സില്‍ വിടപറഞ്ഞത് വെനസ്വേലയിലെ ജനങ്ങളെയും ലാറ്റിനമേരിക്കയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വെനസ്വേലയിലെ വിപ്ലവകരമായ പ്രക്രിയയെ അട്ടിമറിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ആ രാജ്യത്തെ വലതുപക്ഷശക്തികള്‍ ശ്രമിക്കും. എന്നാല്‍, സോഷ്യലിസ്റ്റ്- ഇടതുപക്ഷ ശക്തികള്‍ ഷാവേസിന്റെ ഇതിഹാസപാരമ്പര്യത്തിന് പിന്നില്‍ അണിനിരന്ന് വിഷമകരമായ ഈ ഘട്ടത്തെ...

തുടര്‍ന്നു വായിക്കുക

ലാറ്റിനമേരിക്കയെ മാറ്റിമറിച്ച വിപ്ലവസൗഹൃദം

എ ശ്യാം

ക്യൂബയില്‍ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യവാഴ്ച അവസാനിപ്പിക്കാന്‍ സായുധപോരാട്ടത്തിന് തുടക്കമിട്ട് യുവ വിപ്ലവകാരികളായ ഫിദല്‍ കാസ്ട്രോയും സഖാക്കളും 1953 ജൂലൈ 26ന് മൊണ്‍കാഡ സൈനിക താവളം ആക്രമിക്കുമ്പോള്‍ വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് ജനിച്ചിട്ടില്ല. വിഫലമായ മോണ്‍കാഡ ആക്രമണത്തിന്റെ ഒന്നാംവാര്‍ഷികം പിന്നിട്ട് രണ്ട് ദിവസവുംകൂടി കഴിഞ്ഞ് 54 ജൂലൈ 28നാണ് ഷാവേസ് ജനിച്ചത്. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും അനുപമമായ വിപ്ലവച്ചങ്ങാത്തങ്ങളില്‍ ഒന്നായി ഫിദലും ഷാവേസും തമ്മിലുള്ള ബന്ധം.   മാര്‍ക്സും ഏംഗല്‍സും പോലെ, ഫിദലും ചെയും പോലെ ഫിദലും ഷാവേസും....

തുടര്‍ന്നു വായിക്കുക

നിലച്ചത് ഇടിമുഴക്കം

പി രാജീവ്

""ഇന്നലെ ഇവിടെ ഒരു ചെകുത്താന്‍ ഉണ്ടായിരുന്നു. ഇതാ ഇവിടെ തന്നെ. ഇപ്പോഴും ആ വെടിമരുന്നിന്റെ ഗന്ധം ഇവിടെ തളംകെട്ടിനില്‍ക്കുന്നു. ഇന്നലെ ഇവിടെ അമേരിക്കയുടെ പ്രസിഡന്റുണ്ടായിരുന്നു. അദ്ദേഹത്തെ തന്നെയാണ് ഞാന്‍ ചെകുത്താന്‍ എന്നു വിളിച്ചത്്. ഈ ലോകം തനിക്ക് തീറെഴുതിക്കിട്ടിയ സ്വത്തുപോലെയാണ് അയാള്‍ പ്രസംഗിച്ചത്. അതേ ശരിക്കും ലോകത്തിന്റെ ഉടമസ്ഥനെന്നപോലെ""&ൃറൂൗീ; 2006 സെപ്തംബറില്‍ ഐക്യരാഷ്ട്രസഭയെ പിടിച്ചുലച്ച ഈ വാക്കുകള്‍ മറ്റാരുടേതുമല്ല, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ആള്‍രൂപമായി മാറിയ ഹ്യൂഗോ ഷാവേസിന്റേതാണ്്. ലോകത്തിലെ മിക്കവാറും...

തുടര്‍ന്നു വായിക്കുക

സാര്‍വ്വലൌകിക ആരോഗ്യസേവനങ്ങളുടെ അഭാവം അടിമുടി ജനാധിപത്യവിരുദ്ധം

പ്രൊ: പ്രഭാത് പട്നായിക്ക്

എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച് വീട്ടുജോലികളില്‍ സഹായിക്കുന്ന സ്ത്രീ ഒരു ദിവസം പൊടുന്നനെ അടിവയറ്റില്‍ കഠിനമായ വേദനയെന്ന് പരാതി പറഞ്ഞു. ആപല്‍ക്കരമായ ഏതോ രോഗത്തിന്റെ വേദനയില്‍ പുളഞ്ഞ അവരെ ഫിസിഷ്യനെക്കൊണ്ട് പരിശോധിപ്പിക്കുന്നതിലും നല്ലത് എത്രയും വേഗം ഒരു ആശുപത്രിയില്‍ എത്തിയ്ക്കുകയാകും എന്ന് വീട്ടുകാര്‍ക്ക് തോന്നി. യാത്ര യില്‍ വാഹനത്തിന്റെ ചെറിയ കുലുക്കങ്ങളില്‍പ്പോലും രോഗി കടുത്ത വേദനയാല്‍ അലറിക്കരഞ്ഞു കൊണ്ടിരുന്നു. അടുത്തെങ്ങും സര്‍ക്കാര്‍ ആശുപത്രി ഇല്ലാതിരുന്നതിനാല്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ...

തുടര്‍ന്നു വായിക്കുക

Archives