• 18 മേയ് 2013
  • 4 ഇടവം 1188
  • 8 റജബ്ബ് 1434
ഹോം  » മലപ്പുറം  » ലേറ്റസ്റ്റ് ന്യൂസ്

ചേലേമ്പ്ര അര്‍ബന്‍ സഹ. സംഘം ക്രമക്കേട്; സൂത്രധാരന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ്

കൊണ്ടോട്ടി: ചേലേമ്പ്ര അര്‍ബന്‍ സഹകരണസംഘത്തില്‍ നടന്ന ക്രമക്കേടിന്റെ സൂത്രധാരന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ്. യൂണിവേഴ്സിറ്റിയിലെ ഒരു ബാങ്ക് ജീവനക്കാരനായ കോണ്‍ഗ്രസ് നേതാവിന് സൊസൈറ്റിയില്‍ നടന്ന തിരിമറിയില്‍ പങ്കുള്ളതായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ യുഡിഎഫ് ഭരണത്തില്‍ ഇയാള്‍ക്കുള്‍ള്ള സ്വാധീനം കാരണമാണ് നടപടിയില്ലാതെ പോയത്. ബാങ്ക് ഇടപാടുകാരായ നിരവധിപേര്‍ ഇയാള്‍ക്കെതിരെ മൊഴിനല്‍കിയിരുന്നു. ഒരു സഹകരണ സംഘത്തില്‍ ഗുരുതരമായ സാമ്പത്തിക തിരിമറി നടന്നിട്ടും വേണ്ടത്ര അന്വേഷണം നടക്കാത്തത് ഇടപാടുകാരുടെ...

തുടര്‍ന്നു വായിക്കുക

ടോള്‍ ബൂത്ത് നിര്‍മാണം ഡിവൈഎഫ്ഐ തടഞ്ഞു

താനൂര്‍: ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. ടോള്‍ ബൂത്ത് നിര്‍മാണം ഡിവൈഎഫ്ഐ തടഞ്ഞു. പാലം നിര്‍മാണം അന്തിമഘട്ടത്തോടടുത്തപ്പോഴാണ് ടോള്‍ ബൂത്ത് നിര്‍മിക്കാന്‍ നടപടി തുടങ്ങിയത്. മൂലക്കലില്‍നിന്നും പാലത്തിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്നിടത്താണ് ടോള്‍ ബൂത്തിന് സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. സ്ഥലം മാര്‍ക്ക് ചെയ്ത് പ്രവൃത്തി തുടങ്ങാനുള്ള നീക്കമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ഡിവൈഎഫ്ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിലായിരുന്നു സമരം. പ്രദേശത്ത് ഡിവൈഎഫ്ഐ കൊടിയും നാട്ടി. ഒരു...

തുടര്‍ന്നു വായിക്കുക

വെള്ളമില്ല; അഞ്ഞൂറിലേറെ ഹോട്ടലുകള്‍ പൂട്ടി

മലപ്പുറം: കൈ കഴുകാനോ പാത്രം കഴുകാനോ വെള്ളമില്ലാതെ ജില്ലയില്‍ ഒന്നരമാസത്തിനിടെ പൂട്ടിയത് അഞ്ചൂറിലേറെ ഹോട്ടലുകള്‍. അടുത്തകാലത്തൊന്നുമുണ്ടാകാത്തത്ര രൂക്ഷമായ ജലക്ഷാമത്തില്‍ ജില്ലയാകെ നെട്ടോട്ടമോടുമ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത പ്രതിസന്ധിയിലാണ് ഹോട്ടല്‍ മേഖല. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനില്‍ അംഗത്വമെടുത്ത മൂവായിരത്തോളം വരുന്ന ഹോട്ടലുകളില്‍ 25 ശതമാനവും വെള്ളം കിട്ടാതെ പൂട്ടിയതായി സംഘടനാ ഭാരവാഹികള്‍ പറയുന്നു. ജലക്ഷാമം നേരിട്ടപ്പോള്‍ ചിലര്‍ ആദ്യം ടോയ്ലറ്റുകള്‍ പൂട്ടി. പിന്നീട് ഹോട്ടല്‍ തന്നെ പൂട്ടേണ്ടി വന്നു. പലരും പൂട്ടുന്നത്...

തുടര്‍ന്നു വായിക്കുക

കവണക്കല്ല് ബ്രിഡ്ജ് കം റഗുലേറ്റര്‍; വേനലിലും ചാലിയാര്‍ ജലസമൃദ്ധം

മഞ്ചേരി: വേനല്‍ കനത്തതോടെ കിണറുകളും, കുളങ്ങളും, വറ്റി കുടിക്കാന്‍ പോലും വെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടത്തിലാകുമ്പോഴും ചാലിയാറില്‍ ജലനിരപ്പ് താഴുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ ഊര്‍ക്കടവ് കവണക്കല്ല് ബ്രിഡ്ജ് കം റഗുലേറ്റര്‍ പദ്ധതിയാണ് ചാലിയാറിന്റെ തീരത്തെ ജലസമൃദ്ധമാക്കുന്നത്. ശുദ്ധജലവിതരണം, ജലസേചനം, ഗതാഗതം, ടൂറിസം, മത്സ്യം വളര്‍ത്തല്‍ തുടങ്ങിയ വിവിധോദ്ദേശ്യങ്ങളോടെയാണ് ചാലിയാറിന് കുറുകെ കവണക്കല്ലില്‍ പദ്ധതി സ്ഥാപിച്ചത്. 2000 നവമ്പര്‍ 21ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് പദ്ധതി നാട്ടുകാര്‍ക്ക്...

തുടര്‍ന്നു വായിക്കുക

ഊട്ടി പുഷ്പോത്സവം തുടങ്ങി

ഗൂഡല്ലൂര്‍: ഊട്ടി സസ്യോദ്യാനത്തില്‍ 117þാമത് ഊട്ടി പുഷ്പോത്സവത്തിന് ഉജ്വല തുടക്കം. കൃഷി þ ടൂറിസം വകുപ്പുകള്‍, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വസന്തോത്സവം നടത്തുന്നത്. തമിഴ്നാട് സംസ്ഥാന കൃഷിമന്ത്രി സി ദാമോദരന്‍ ഉദ്ഘാടനംചെയ്തു. 70,000 വിവിധതരം പൂക്കള്‍കൊണ്ട് രൂപപ്പെടുത്തിയ തമിഴ്നാട് നിയമസഭാ മന്ദിരത്തിന്റെ മാതൃക, 17,000 പൂക്കള്‍കൊണ്ട് രൂപപ്പെടുത്തിയ ഭൂഗോളത്തിന്റെ മാതൃക, ഒരു ലക്ഷം പൂക്കള്‍കൊണ്ട് രൂപപ്പെടുത്തിയ തമിഴ്നാട് സര്‍ക്കാരിന്റെ ചിഹ്നത്തിന്റെ മാതൃക, എന്നിവയാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശ്രദ്ധേയമായ കാഴ്ചകള്‍. ...

തുടര്‍ന്നു വായിക്കുക

വികലാംഗര്‍ കലക്ടറേറ്റ് ധര്‍ണ നടത്തി

മലപ്പുറം: പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കുക, "മണ്ണും വീടും പദ്ധതി" നടപ്പാക്കുക, സഹകരണസംഘങ്ങളില്‍ ജോലിക്ക് മൂന്ന് ശതമാനം സംവരണം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിഫറന്റ്ലി ഏബ്ള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ വികലാംഗര്‍ ധര്‍ണ നടത്തി. സിപിഐ എം ഏരിയാ സെക്രട്ടറി വി പി അനില്‍ ഉദ്ഘാടനംചെയ്തു. കെ പി യാസര്‍ അറഫാത്ത് അധ്യക്ഷനായി. കെ വാസുദേവന്‍ സ്വാഗതവും പി വേലായുധന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു വായിക്കുക

വാണിജ്യനികുതി രജിസ്ട്രേഷന് കാലതാമസമെന്ന് പരാതി

പെരിന്തല്‍മണ്ണ: വാണിജ്യനികുതി രജിസ്ട്രേഷന്‍ ലഭിക്കുന്നതിന് കാലതാമസം വരുന്നതായി പരാതി. അയല്‍ സംസ്ഥാനമായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഏറ്റവും സുതാര്യമായി ഓണ്‍ലൈന്‍ സമ്പ്രദായത്തിലൂടെ അപേക്ഷിച്ചാല്‍ മണിക്കൂറുകള്‍ക്കകം ടിന്‍ നമ്പര്‍ ലഭിക്കുന്നു. എന്നാല്‍ കേരളത്തില്‍ അപേക്ഷിച്ച് മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കേണ്ട ഗതികേടിലാണ് അപേക്ഷകര്‍. വ്യാപാരം നടത്താന്‍ വേണ്ട ടിന്‍ നമ്പര്‍ ലഭ്യമാവാന്‍ നിരവധിതവണ വാണിജ്യനികുതി ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിലാണ്. വാണിജ്യനികുതി നിയമപ്രകാരം രജിസ്ട്രേഷന്‍ എടുക്കാന്‍ കേരളത്തില്‍ ആവശ്യമായ രേഖകളും...

തുടര്‍ന്നു വായിക്കുക

5 മന്ത്രിമാര്‍ നിരാശയുടെ 2 വര്‍ഷം

മലപ്പുറം: യുഡിഎഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ജില്ലയ്ക്ക് ബാക്കിയാകുന്നത് വാഗ്ദാനം മാത്രം. സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍പോലും രണ്ടുവര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കാനായിട്ടില്ല. ജില്ലയില്‍നിന്ന് അഞ്ച് മന്ത്രിമാര്‍ ഉണ്ടായിട്ടും പദ്ധതികള്‍ ആസുത്രണംചെയ്ത് നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ചപറ്റി. വാണിജ്യþവ്യവസായ മേഖലകളിലൊന്നും പുതിയ സംരംഭങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായില്ല. കഴിഞ്ഞ എല്‍ഡിഎഫ്...

തുടര്‍ന്നു വായിക്കുക

മെഡിക്കല്‍ കോളേജില്‍ ക്ലാസ് തുടങ്ങുമോ?

മഞ്ചേരിയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളേജില്‍ ഈ അധ്യയനവര്‍ഷം ക്ലാസുകള്‍ തുടങ്ങാനാവുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ഡോ. തല്‍വാര്‍ അധ്യക്ഷനായുള്ള ഏഴംഗ മെഡിക്കല്‍ കൗണ്‍സിലിന്റെ കാലാവധി 14ന് അവസാനിച്ചു. കാലാവധി കഴിഞ്ഞതിനാല്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കെടുക്കാനോ അംഗീകാരം നല്‍കുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയാക്കാനോ കഴിയില്ല. തുടര്‍ന്നു വായിക്കുക

ബസ് ടെര്‍മിനല്‍ പാഴ്വാക്കായി

ആധുനിക സൗകര്യങ്ങളോടെ മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവും പാഴായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ നിര്‍മാണം ആരംഭിക്കാന്‍ ലക്ഷ്യമിട്ട കെട്ടിട നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. ടെര്‍മിനല്‍ നിര്‍മാണത്തിനായി കെഎസ്ആര്‍ടിസി ഇതുവരെയും കെടിഡിഎഫ്സിക്ക് സ്ഥലം വിട്ടുനല്‍കിയിട്ടില്ല. തുടര്‍ന്നു വായിക്കുക

സര്‍വകലാശാലയ്ക്ക് ഭൂമി എവിടെ

തിരൂരില്‍ മലയാള സര്‍വകലാശാല യാഥാര്‍ഥ്യമായെങ്കിലും ഭൂമി ഇതുവരെ ഏറ്റെടുക്കാനായിട്ടില്ല. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വെ നടപടിപോലും അനിശ്ചിതത്വത്തിലാണ്. തുഞ്ചന്‍ കോളേജില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ ഈ അധ്യയനവര്‍ഷം ക്ലാസ് ആരംഭിച്ച് കണ്ണില്‍പ്പൊടിയിടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫലത്തില്‍ സര്‍വകലാശാല യാഥാര്‍ഥ്യമാവണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരും. തുടര്‍ന്നു വായിക്കുക

സ്റ്റേഡിയത്തിന് പണമെവിടെ?

മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ലസ് കം ഫുട്ബോള്‍ അക്കാദമിയുടെ നിര്‍മാണ പ്രവൃത്തി സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. ഫണ്ടിന്റെ അപര്യാപ്തതമൂലം അത് അനന്തമായി നീണ്ടു. വൈദ്യുതീകരണം, ഫ്ളോറിങ്, പുല്ല് വച്ചുപിടിപ്പിക്കല്‍, ഗ്യാലറി, പവിലിയന്‍, ഡ്രസ്സിങ് റൂം എന്നിവയാണ് പൂര്‍ത്തിയാക്കാനുള്ളത്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിന് നയാപൈസപോലും അനുവദിക്കാതെ സര്‍ക്കാര്‍ അവഗണന തുടരുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സ്റ്റേഡിയം പുതുക്കിപ്പണിയാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചത്. എന്നാല്‍ ഭരണം മാറിയതോടെ...

തുടര്‍ന്നു വായിക്കുക

\"ഇഫ്ളു\" ഭൂമി കൈമാറി

ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റിയുടെ (ഇഫ്ളു) ഓഫ്ക്യാമ്പസ് സെന്ററിനുള്ള ഭൂമി കൈമാറി. പാണക്കാട് കാരാത്തോട് എഡ്യുസിറ്റിയിലാണ് കേന്ദ്രം ആരംഭിക്കുന്നത്. എഡ്യൂസിറ്റിയുടെ രൂപരേഖ മുഖ്യമന്ത്രിയാണ് പുറത്തിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ ഇടപെടലിനെ തുടര്‍ന്ന് 2008 ലാണ് "ഇഫ്ളു" കേരളത്തിന് അനുവദിച്ചത്. "ഇഫ്ളു"വിന് പുറമെ 11 പ്രോജക്ടുകള്‍ എഡ്യൂസിറ്റിയില്‍ ആരംഭിക്കും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുപുറമേ ഫ്ളാറ്റുകള്‍, വില്ലകള്‍, വ്യാപാരകേന്ദ്രം, ഹോട്ടല്‍, കണ്‍വന്‍ഷന്‍ സെന്റര്‍, ക്യാന്‍സര്‍...

തുടര്‍ന്നു വായിക്കുക

പൊന്നാനി തുറമുഖം ജൂണില്‍

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച സംരംഭമാണ് പൊന്നാനി വാണിജ്യ തുറമുഖം പദ്ധതി. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി ജില്ലയുടെ വാണിജ്യ വ്യാവസായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും. 2000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ചെന്നൈ മലബാര്‍ പോര്‍ട്ട് കമ്പനിയുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. പദ്ധതിക്ക് സാങ്കേതികാനുമതിയും ഭരണാനുമതിയും പാരിസ്ഥിതികാനുമതിയും ലഭിച്ചിട്ടുണ്ട്. ജൂണില്‍ പ്രവര്‍ത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നു വായിക്കുക

മന്ത്രിയുണ്ടായിട്ട് എന്തുകാര്യം?

ടൂറിസം രംഗത്ത് ഇതുവരെ കാര്യമായി ഒന്നും നേടാന്‍ ജില്ലക്കായിട്ടില്ല. മന്ത്രി ജില്ലക്കാരനായിരുന്നിട്ടും ഈ രംഗത്ത് ജില്ലയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച ടൂറിസം പദ്ധതികള്‍പോലും മുടങ്ങിക്കിടക്കുകയാണ്. കോട്ടക്കുന്ന് പാര്‍ക്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒരു വികസനവും നടന്നിട്ടില്ല. തുടര്‍ന്നു വായിക്കുക

അലിഗഡ് കേന്ദ്രത്തിന് സര്‍ക്കാര്‍ അവണഗന

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ പെരിന്തല്‍മണ്ണയിലെ ആരംഭിച്ച അലിഗഡ് മുസ്ലിം സര്‍വകലാശാലാ ഓഫ് ക്യാമ്പസിന്റെ പ്രവര്‍ത്തനം യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇഴഞ്ഞുനീങ്ങുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഫയലില്‍ ഉറങ്ങുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ നടപടി രണ്ടുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും താല്‍ക്കാലിക കെട്ടിടത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. തുടര്‍ന്നു വായിക്കുക

വിമാനത്താവളം വികസനം കടലാസില്‍

കരിപ്പൂര്‍ വിമാനത്താവളം വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനായില്ല. പ്രഖ്യാപനങ്ങളല്ലാതെ കാര്യങ്ങളൊന്നും നടക്കുന്നില്ല. തുടര്‍ന്നു വായിക്കുക

District
Archives